സെമി പോരിൽ ദക്ഷിണാഫ്രിക്കയ്ക്ക് അടിപതറി; 170 റൺസ് വിജയലക്ഷ‍്യം

നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 169 റൺസ് അടിച്ചെടുക്കാനെ സാധിച്ചുള്ളൂ
south africa vs new zeland t20 world cup semi final match updates

മത്സരത്തിൽ നിന്ന്

Updated on

കോൽക്കത്ത: 2026 ടി20 ലോകകപ്പിലെ സെമി ഫൈനൽ പോരിൽ കിവീസിന് 170 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 169 റൺസ് അടിച്ചെടുക്കാനെ സാധിച്ചുള്ളൂ. 27 പന്തിൽ 52 റൺസ് നേടിയ മാർക്കോ യാൻസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ന‍്യൂസിലാൻഡിനു വേണ്ടി രച്ചിൻ രവീന്ദ്രയും കോൾ മക്കോഞ്ചിയും, മാറ്റ് ഹെൻറിയും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയിംസ് നീഷാം, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ഓപ്പണർമാരയ ക്വിന്‍റൻ ഡി കോക്കും (10) എയ്ഡൻ മാർക്രവും (18) നൽകിയത്.

12 റൺസ് സ്കോർ ചേർക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ‍്യ വിക്കറ്റ് നഷ്ടമായി. ഡി കോക്കാണ് ആദ‍്യം പുറത്തായത്. കോൾ മക്കോഞ്ചിക്കായിരുന്നു വിക്കറ്റ്. ഗുഡ് ലെങ്ത്ത് ഡെലിവറിയിൽ പിച്ച് ചെയ്ത പന്ത് വമ്പനടിക്ക് ശ്രമിച്ചതാണ് ഡി കോക്കിന് തിരിച്ചടിയായത്.

പിന്നാലെയെത്തിയ റയാൻ റിക്കിൾടൺ സംപൂജ‍്യനായി ആദ‍്യ പന്തിൽ തന്നെ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. തുടർന്നെത്തിയ ബ്രെവിസും (34) മാർക്രവും ചേർന്ന് ടീമിനെ മുന്നോട്ടു കൊണ്ടു പോയി. പവർ പ്ലേ പൂർത്തിയാവുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലായിരുന്നു ടീം. അൽപ്പ നേരം മാർക്രം പിടിച്ചു നിന്നെങ്കിലും കാര‍്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

രച്ചിൻ രവീന്ദ്രയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. അഞ്ചാമനായി ക്രീസിലെത്തിയ കില്ലർ മില്ലർ എന്ന് ഇരട്ടപ്പേരുള്ള ഡേവിഡ് മില്ലർ ഇത്തവണ നിരാശപ്പെടുത്തി. 6 പന്തിൽ നിന്നും 6 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവിൽ ആറാം വിക്കറ്റിലാണ് ആകെ 50 റൺസിലേറെ കൂട്ടുകെട്ടുണ്ടായതും ടീം സ്കോർ ഉയർന്നതും. ഒരു ഘട്ടത്തിൽ വിക്കറ്റുകൾ തുടരെ തുടരെ വീണപ്പോൾ പിടിച്ചു നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകിയത് മാർക്കോ യാൻസനും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നാണ്.

മോശം പന്തുകൾ ബൗണ്ടറി പറത്തിയും നല്ല പന്തുകൾ ബഹുമാനിച്ചും ഇരുവരും ടീമിനെ കൈപിടിച്ച് ഉയർത്തി. 19.1 ഓവറിൽ ലോക്കി ഫെർഗൂസനാണ് സ്റ്റബ്സിനെ ബൗൾഡാക്കി കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ യാൻസൻ ക്രീസിൽ നിലയുറപ്പിച്ച് നിരന്തരം ബൗണ്ടറികളും സിക്സറുകളും പറത്തി. അവസാന ഓവർ പന്തെറിഞ്ഞ മാറ്റ് ഹെൻറി 5 റൺസ് മാത്രമാണ് വിട്ടു നൽകിയത്. കോർബിൻ ബോഷിനെ യോർക്കറിൽ ബൗൾഡാക്കുകയും കാഗിസോ റബാഡയെ പുറത്താക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com