വിനിഷ്യസ് റയലില്‍ തുടരുമെന്ന് പരിശീലകൻ

വിനിഷ്യസ് റയലിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുണ്ടെന്നും താരം എവിടേക്കും പോകില്ലെന്നും കാർലോസ് ആഞ്ചലോട്ടി
വിനിഷ്യസ് റയലില്‍ തുടരുമെന്ന് പരിശീലകൻ

മാഡ്രിഡ്: വംശീയാധിക്ഷേപത്തിനു വിധേയനായ വിനിഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡില്‍ തുടരുമെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. വിനിഷ്യസ് റയലിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുണ്ടെന്നും താരം എവിടേക്കും പോകില്ലെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. ഈ സീസണില്‍ മാത്രം കളത്തിനികത്തും പുറത്തുമായി 10 തവണയാണ് വിനിഷ്യസ് വംശീയമായി അധിക്ഷേപിക്കപ്പെട്ടത്.

വലന്‍സിയക്കെതിരായ മത്സരത്തിനിടെയാണ് വിനിഷ്യസിനെ ആരാധകര്‍ കുരങ്ങുവിളികള്‍ മുഴക്കി വംശീയമായി അധിക്ഷേപിച്ച അവസാനന സംഭവം നടന്നത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച വിനിഷ്യസ് ലാ ലീഗ വിട്ടുപോകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഞ്ചലോട്ടി വിശദീകരണവുമായി രംഗത്ത് എത്തിയത്.

തനിക്കെതിരായ മോശം പെരുമാറ്റം തുടര്‍ച്ചയായി സംഭവിച്ചിട്ടും ലാ ലീഗ അധികൃതര്‍ ഗൗരവത്തോടെ ഇടപെടുന്നില്ലെന്നാണ് വിനിഷ്യസിന്‍റെ പരാതി. റയലിലെ പോലെ ഫ്രാന്‍സില്‍ വിനിഷ്യസിന് അധിക്ഷേപം നേരിടേണ്ടി വരില്ലെന്നും അതുകൊണ്ട് പിഎസ്ജിയിലേക്ക് പോരാമെന്നും പിഎസ്ജി മാനേജ്‌മെന്‍റ് അറിയിച്ചു. ലയണല്‍ മെസിയും നെയ്മറും പോകുന്ന ഒഴിവില്‍ വിനിഷ്യസിനെ ടീമിലെത്തിക്കാന്‍ പിഎസ്ജി ശ്രമിക്കുന്നുണ്ട്.

അതിനിടെ, ഈ സീസണില്‍ വിനീഷ്യസിനെതിരേ നടന്ന 10 വംശീയാധിക്ഷേപ സംഭവങ്ങള്‍ ലാ ലിഗ പ്രോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലാ ലിഗ പ്രസിഡന്‍റ് ഹാവിയര്‍ ടെബാസ് വെളിപ്പെടുത്തി. അതുപോലെ വിനിഷ്യസിനെതിരേ സോഷ്‌യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് ടെബാസ് വിനിയോട് മാപ്പ് പറയുകയും ചെയ്തു. മേയ് 21-ന് വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത്.

അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്‍റെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com