വിൽ‌പ്പനയിൽ 70 ശതമാനത്തോളം ഇടിവ്; സ്വർണം വാങ്ങൽ നിർത്തി ജ്വല്ലറികൾ

 
Business

വിൽ‌പ്പനയിൽ 70 ശതമാനത്തോളം ഇടിവ്; സ്വർണം വാങ്ങൽ നിർത്തി ജ്വല്ലറികൾ

ജനുവരിയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ 70 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്

Namitha Mohanan

തിരുവനന്തപുരം: സ്വർണവില ദിവസം ദിവസം കുതിച്ചു കയറിയതോടെ ജ്വല്ലറി ഉടമകളും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ താത്ക്കാലികമായി സ്വർണമെടുക്കുന്നത് നിർത്തിയിരിക്കുകയാണ് ജ്വല്ലറികൾ.

ജനുവരിയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ 70 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. സ്വർണാഭരണം വാങ്ങുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് ജ്വല്ലറികൾ സ്വർണമെടുക്കുന്നത് നിർത്താനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.

ബുധനാഴ്ച 3000 ത്തിലധികം രൂപയുടെ വർധനവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ വ്യാഴാഴ്ച വീണ്ടും 8000 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ പവൻ വില 1,31,160 രൂപയായി. ഗ്രാമിന് 1080 രൂപയുടെ വർ‌ധനവാണ് രേഖപ്പെടുത്തി 16,395 രൂപയുമായിലെത്തി.

ഡോളറിന്‍റെ മൂല്യം 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന് ഗുണകരമായി. ഡോളർ ദുർബലമാകുമ്പോൾ സ്വർണവില വർധിക്കുന്ന പ്രവണതയാണ് കേരളത്തിൽ പ്രതിഫലിച്ചത്.

തിരുവനന്തപുരം: സ്വർണവില ദിവസം ദിവസം കുതിച്ചു കയറിയതോടെ ജ്വല്ലറി ഉടമകളും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ താത്ക്കാലികമായി സ്വർണമെടുക്കുന്നത് നിർത്തിയിരിക്കുകയാണ് ജ്വല്ലറികൾ.

ജനുവരിയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ 70 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. സ്വർണാഭരണം വാങ്ങുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് ജ്വല്ലറികൾ സ്വർണമെടുക്കുന്നത് നിർത്താനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.

ബുധനാഴ്ച 3000 ത്തിലധികം രൂപയുടെ വർധനവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ വ്യാഴാഴ്ച വീണ്ടും 8000 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ പവൻ വില 1,31,160 രൂപയായി. ഗ്രാമിന് 1080 രൂപയുടെ വർ‌ധനവാണ് രേഖപ്പെടുത്തി 16,395 രൂപയുമായിലെത്തി.

ഡോളറിന്‍റെ മൂല്യം 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന് ഗുണകരമായി. ഡോളർ ദുർബലമാകുമ്പോൾ സ്വർണവില വർധിക്കുന്ന പ്രവണതയാണ് കേരളത്തിൽ പ്രതിഫലിച്ചത്.

ബജറ്റ് പ്രകാരം വില കുറയുന്ന മദ്യം ഏതൊക്കെ?

കരാറിലൂടെ ഇറാന്‍റെ സമ്പൂർണ കീഴടങ്ങൽ : ട്രംപ്

യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

യുഎസുമായുള്ള ധാരണയോടു പൂർണ യോജിപ്പില്ലായിരുന്നു: മൊജ്തബ ഖമനേയി

"റോഡിൽ വാഹനങ്ങളെക്കാൾ‌ മുൻ​ഗണന കാൽനടയാത്രക്കാർക്ക്, പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം"; സുപ്രീം കോടതി