Putting coins in a bottle, fixed deposit concept. Image by snowing on Freepik
Business

ബാങ്ക് നിക്ഷേപങ്ങൾക്ക് വീണ്ടും പലിശ കൂടും

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ അഞ്ച് മാസത്തിൽ നിക്ഷേപങ്ങളെക്കാൾ വലിയ വളർച്ച കൈവരിച്ചത് വായ്പകൾ

MV Desk

മുംബൈ: രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപങ്ങളെക്കാൾ വലിയ വളർച്ച കൈവരിച്ചത് വായ്പകൾ. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ അഞ്ച് മാസത്തെ കണക്കനുസരിച്ചാണിത്. ഈ സാഹചര്യത്തിൽ, കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സ്ഥിര നിക്ഷേപങ്ങളുടെ (ഫിക്സഡ് ഡെപ്പോസിറ്റ് - FD) പലിശ വർധിപ്പിക്കാൻ സാധ്യത തെളിഞ്ഞു.

2023 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് തന്നെ ശരാശരി 27 ബേസിസ് പോയിന്‍റിന്‍റെ വർധന സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ വന്നിട്ടുണ്ട്. ഈ കാലയളവിൽ 6.6% വളർച്ചയാണ് ബാങ്ക് നിക്ഷേപങ്ങളിലുണ്ടായിട്ടുള്ളത്. 149.2 ലക്ഷം കോടി രൂപയാണിപ്പോൾ രാജ്യത്തെ ആകെ സ്ഥിര നിക്ഷേപം. ഇതേ കാലയളവിലെ തന്നെ വായ്പകളിൽ 9.1% വളർച്ചയും രേഖപ്പെടുത്തി. ഇതിപ്പോൾ 124.5 ലക്ഷം കോടി രൂപയാണ്.

എച്ച്ഡിഎഫ്സി ബാങ്കും എച്ച്ഡിഎഫ്സിയും തമ്മിലുള്ള ലയനവും വളർച്ചയിലെ ഈ അന്തരത്തിനു കാരണമായി. ഹൗസിങ് ഫിനാൻസ് കമ്പനിയുടെ നിക്ഷേപങ്ങൾ വായ്പകളെക്കാൾ കുറവായിരുന്നതാണ് കാരണം.

ചുരുക്കത്തിൽ, അഞ്ച് മാസത്തിനിടെ നിക്ഷേപത്തിൽ 11.9 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായപ്പോൾ, വായ്പയിൽ 12.4 ലക്ഷം കോടി രൂപയുടെ വർധനയുമുണ്ടായി. ഇവ രണ്ടും സന്തുലിതമായി നിലനിർത്തേണ്ടത് അനിവാര്യമാണ്. അധികമായി വരുന്ന നിക്ഷേപങ്ങളാണ് ബാങ്കുകൾ ഗവൺമെന്‍റ് സെക്യൂരിറ്റികളിലേക്കു നൽകുന്നത്.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി