നേവിയിൽ ബിടെക് എൻട്രി: 36 ഒഴിവുകൾ 
Career

നേവിയിൽ ബിടെക് എൻട്രി: 36 ഒഴിവുകൾ

ഡിസംബർ 6- 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

Reena Varghese

ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 36 ഒഴിവ്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ജെഇഇ മെയിൻ 2024 (ബിഇ/ബിടെക്) കോമൺ റാങ്ക് ലിസ്റ്റ് അടിസ്‌ഥാനമാക്കിയാണു തെരഞ്ഞെടുപ്പ്. ഡിസംബർ 6- 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായം: 2006 ജനുവരി രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ‌് വിഷയങ്ങൾക്ക് മൊത്തം 70ശതമാനം മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. പത്താംക്ലാസ്/പ്ലസ്ടുവിൽ ഇംഗ്ലീഷിന് കുറഞ്ഞത് 50ശതമാനം മാർക്ക് വേണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ നാലുവർഷ ബിടെക് കോഴ്‌സിനും തുടർന്ന് ഓഫീസറായി പെർമനന്‍റ് കമ്മീഷൻഡ് ഓഫീസർ നിയമനത്തിനും അവസരം. കോഴ്സുകൾ 2025 ജൂലൈയിൽ ആരംഭിക്കും.

വിശദവിവരങ്ങൾ www.joinindian.navy.gov.in എന്ന വെബ്സൈറ്റിൽ

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു, വീണ്ടും ജയിലിലേക്ക്

സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കും, രാഷ്ട്രീയമായി തകർക്കാൻ കഴിയില്ല; അന്വേഷണ ഉദ‍്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ

''ഉടൻ അറസ്റ്റു ചെയ്യൂ''; രാഹുലിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരം

ഒന്നാം ഏകദിനം: ഇന്ത്യക്കെതിരേ ന്യൂസിലൻഡിന് 4 വിക്കറ്റ് നഷ്ടം

"സഞ്ജു എന്നെ മികച്ച ബൗളറാക്കി"; പ്രശംസിച്ച് ചഹൽ