സീമ ജി. നായർ

 
Entertainment

"മങ്കൂട്ടത്തിന് സുഖമല്ലേ ചേച്ചി, മത്സരിക്കാത്തതിൽ നല്ല വിഷമമുണ്ടല്ലേ‍?"; സീമ ജി. നായർക്ക് പരിഹാസം

ഇപ്പോഴിതാ ഇലക്ഷനുമായി ബന്ധപ്പെട്ട് സീമ പങ്കുവച്ച് കുറിപ്പിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്

Namitha Mohanan

മലയാള സിനിമാ സീരിയൽ രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ആളാണ് നടി സീമ ജി. നായർ. സോഷ്യൽ മീഡിയയിലും സീമ സജീവമാണ്. പലപ്പോഴും പല അഭിപ്രായങ്ങളിലൂടെയും നിലപാടുകളിലൂടെയും വിമർശനങ്ങളും എറ്റുവാങ്ങാറുണ്ട്.

അടുത്തക്കാലത്തായി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്‍റെ പേരിൽ ധാരാളം വിമർശനങ്ങളാണ് സീമയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഇലക്ഷനുമായി ബന്ധപ്പെട്ട് സീമ പങ്കുവച്ച് കുറിപ്പിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്.

"കേരളം വിധിയെഴുതുന്ന ദിവസം. അടുത്ത 5 വർഷം ആര് നമ്മളെ മുന്നോട്ട് നയിക്കണമെന്നു തീരുമാനമെടുക്കുന്ന ദിവസം. കഴിഞ്ഞു പോയതൊന്നും മറക്കാതെ വോട്ടവകാശം രേഖ പെടുത്തുക ,പ്രിയപ്പെട്ടവർ ഒരുപാടുപേർ ഇന്ന് ജനവിധി തേടുന്നു ,അവരെല്ലാം ജയിച്ചു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു ,ധാർഷ്ട്യങ്ങൾക്കും ,അഹങ്കാരങ്ങൾക്കും ഇന്ന് മറുപടികൊടുത്തില്ലേൽ നമ്മളെന്നാണ് പിന്നെ അതുകൊടുക്കുക", എന്നായിരുന്നു സീമയുടെ പോസ്റ്റ്.

ഇതിന് പിന്നാലെ കമന്‍റുകളുമായി ഒരു വിഭാ​ഗം രം​ഗത്ത് എത്തി. "മാങ്കൂട്ടം ഇല്ലാതെ പോയല്ലോ കഷ്‌ടം", "ധാർഷ്ട്യം, അഹങ്കാരം എന്നൊക്കെപ്പറഞ്ഞത് പ്രതിപക്ഷ നേതാവിനെ കുറിച്ചായിരിക്കും". നുണ..എന്ന് കൂടി കൂട്ടിച്ചേർക്കാം", "ധാർഷ്ട്യം, അഹങ്കാരം, കോഴിത്തരം, പെണ്ണ് പിടി എല്ലാത്തിനും മറുപടി കൊടുക്കാൻ പറയണം കൊച്ചമ്മ",മങ്കൂട്ടത്തിന് സുഖമല്ലേ ചേച്ചി, മത്സരിക്കാത്തതിൽ നല്ല വിഷമമുണ്ടല്ലേ‍? ഇത്തരത്തിൽ നിരവധി പരിഹാസ കമന്‍റുകളാണ് വരുന്നത്.

പോസ്റ്റിന് താഴെ നിരവദി പേർ പിന്തുണച്ചും എത്തിയിട്ടുണ്ട്. "കോൺഗ്രസ് വിജയിക്കും, നാട് നന്നാവും", "ഈ ദുർഭരണത്തിന് ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ മറുപടി നൽകാൻ", ഇപ്പോൾ "പാളിപ്പോയാൽ ഇനി 5 വർഷം കൂടി സഹിക്കേണ്ടി വരും", "യുഡിഎഫിനെ പിന്തുണയ്ക്കുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ" എന്നിങ്ങനെ നീളുന്നു മറ്റു കമന്‍റുകൾ.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല; ന്യൂനപക്ഷ വോട്ട് യുഡിഎഫ് വീഴില്ലെന്ന് ടി.പി. രാമകൃഷ്ണൻ

സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ട, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്; ഷോൺ ജോർജ്

സ്വർണവില കുതിക്കുന്നു; പവന് 1,12,200 രൂപയായി

നേമത്ത് ബിജെപി വോട്ടർമാർക്ക് ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വി. ശിവൻകുട്ടി

പോളിങ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂലം; എൻഡിഎ അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശൻ