ഷാനവാസ് പദൂർ |ആയിഷത്ത് ഫർ‌സാന

 
Election

കാസർഗോഡ് എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വനിതാ ലീഗ് നേതാവിന്‍റെ വിദ്വേഷ പരാമർ‌ശം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകിട്ട് വെറൊരു കൊടിയുമാ‍യി നടക്കുന്ന മുനാഫിഖിന്‍റെ പണിയെടുത്താണ് സ്ഥാനാർഥി എത്തുന്നതെന്നായിരുന്നു ഫർസാനയുടെ പ്രസംഗം

Namitha Mohanan

കാസർഗോഡ്: കാസർഗോഡ് നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമർ‌ശം വിവാദത്തിൽ. മുല്ലേരിയിൽ നടന്ന കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർ‌സാന, ഷാനവാസ് പദൂരിനെ മുനാഫിഖ് (കപട വിശ്വാസി) എന്ന് ആക്ഷേപിച്ചെന്നാണ് ആരോപണം.

രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകിട്ട് വെറൊരു കൊടിയുമാ‍യി നടക്കുന്ന മുനാഫിഖിന്‍റെ പണിയെടുത്താണ് സ്ഥാനാർഥി എത്തുന്നതെന്നായിരുന്നു ഫർസാനയുടെ പ്രസംഗം. മുഖ്യമന്ത്രി പറയുന്നത് പോലെ ഇത്തരക്കാരോട് കടക്ക് പുറത്ത് എന്ന് പറയണമെന്നും അവർ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും ആവേശം കൊണ്ടുണ്ടായ നാക്കുപിഴയാവാം ഇതെന്നുമാണ് ഈ വിഷയത്തിൽ ഷാനവാസ് പ്രതികരിച്ചത്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുന്നതായും അദ്ദേഹം പറഞ്ഞു.

ബഹുഭാര്യത്വ നിരോധനം, ലിവ് ഇൻ റിലേഷനുകളിൽ നിർബന്ധിത രജിസ്ട്രേഷൻ...; ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ

"മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല"; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്