കൊല്ലപ്പെട്ട അരുൺ കുമാർ 
Crime

മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് 19കാരനെ കുത്തിക്കൊന്നു, പിതാവ് സ്റ്റേഷനിലെത്തി കീഴടങ്ങി

വാക്കുതർക്കത്തിനിടെ പെൺകുട്ടിയുടെ പിതാവ് കത്തിയെടുത്ത് അരുണിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു.

കൊല്ലം: മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ 19കാരനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്‍റെ മകൻ അരുൺ കുമാറാണ് കൊല്ലപ്പെട്ടത്. അരുണിനെ കൊലപ്പെടുത്തയതിനു പിന്നാലെ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

അരുണും മകളും തമ്മിലുള്ള ബന്ധം പ്രസാദ് വിലക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി പെൺകുട്ടിയെ കഴിഞ്ഞ ദിവസം പ്രസാദ് ബന്ധുവിന്‍റെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ അരുൺ ബന്ധുവിന്‍റെ വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ പിതാവും അരുണിന്‍റെ പിതാവും തമ്മിൽ ഫോണിലൂടെ വാക്കേറ്റമുണ്ടായി.

ഇതു ചോദ്യം ചെയ്യാനായാണ് അരുൺ ഇരട്ടക്കടയിലെത്തിയത്. വാക്കുതർക്കത്തിനിടെ പെൺകുട്ടിയുടെ പിതാവ് കത്തിയെടുത്ത് അരുണിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായി അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലം സ്വകാര്യ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു