Crime

പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; ആലുവ യുസി കോളെജ് വിദ്യാർഥിക്ക് ക്രൂരമർദനം

ആലുവ: പ്രണയത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച കോളെജ് വിദ്യാർഥിക്ക് ക്രൂരമർദനം. പെൺകുട്ടിയുടെ അമ്മാവന്‍റെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്.താടിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

ആലുവ യുസി കോളെജ് വിദ്യാർഥിയായ തൗഫീഖും ഇതേ കോളെജിൽ ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയായിട്ട് പ്രണയത്തിലായിരുന്നു. പ്രണയത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടിൽ അറിയുകയും അച്ഛന്‍റെ നിർദേശപ്രകാരം യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 24 ന് വൈകിട്ടാണ് വീട്ടിൽ നിന്നും തൗഫീഖിനെ ബലമായി കൂട്ടികൊണ്ടു പോവുകയും കാറിലിട്ട് മർദിക്കുകയായിരുന്നു. തുടർന്ന് കളമശേരിയിലെ ലോഡ്ജിലും ആളൊഴിഞ്ഞ പറമ്പിലിട്ട് മർദിക്കുകയായിരുന്നു. മാത്രമല്ല ഫാനിൽ കെട്ടിതൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ പാതിരാത്രിക്ക് തൗഫീഖിനെ വീടിനു സമീപം ഇറക്കിവിടുകയായിരുന്നു. ശേഷം ഒളിവിൽപോയ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഉഷ്ണതരംഗം: കോളെജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും

മാങ്ങ പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; വയോധികന് പരുക്ക്

മലപ്പുറത്ത് സര്‍ക്കാര്‍, ഏയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കാൻ ശ്യാം രംഗീല

മലപ്പുറത്ത് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു