ചിത്രത്തിൽ നിന്നും
പാലക്കാട്: തമിഴ്നാട് മുഖ‍്യമന്ത്രിയും നടനുമായ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്‍റെ ടിക്കറ്റ് ലഭിക്കാത്തതതിനെത്തുടർന്ന് തിയെറ്റർ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണലി സ്വദേശികളായ മുഹമ്മദാലി, അബ്ദുൾ സലീം, അബ്ദുൾ ഖാദർ എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് പൊലീസിന്‍റേതാണ് നടപടി.
മണ്ണാർക്കാട് ഫോക്കസ് തിയെറ്ററിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. ആക്രമണത്തിൽ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ടിക്കറ്റ് ലഭിക്കാത്തത് മൂലം തിയെറ്ററിലെ കൗണ്ടർ ജീവനക്കാരനുമായി പ്രതികൾ വാക്കേറ്റമുണ്ടായിരുന്നു. ടിക്കറ്റ് തീർന്നതായും കൗണ്ടർ അടയ്ക്കുകയാണെന്നും ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്.