ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി

 
Crime

ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി

തിങ്കളാഴ്ച നഗരം ചുറ്റിക്കാണുന്നതിനിടെ ഒരു കാർ ഡ്രൈവർ‌ ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.

നീതു ചന്ദ്രൻ

ഹൈദരാബാദ്: കാർ ഡ്രൈവർ ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദിലെ പഹാദി ഷരീഫ് മേഖലയിൽ വച്ചാണ് 22കാരിയായ യുവതി അതിക്രമത്തിന് ഇരയായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വനിതയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ കാണാനായി ജർമൻ സ്വദേശികളായ മൂന്നു പേർക്കൊപ്പമാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്.

തിങ്കളാഴ്ച നഗരം ചുറ്റിക്കാണുന്നതിനിടെ ഒരു കാർ ഡ്രൈവർ‌ ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. മറ്റു യാത്രക്കാരും കാറിൽ ഉണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം പിന്നീട് പല സ്റ്റോപ്പുകളിലായി ഇറങ്ങി. മാമിഡിപ്പള്ളിയിലെത്തിയതോടെ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും കാറിൽ നിന്നിറങ്ങി.

വൈകിട്ട് 7.30ന് മാമിഡിപ്പള്ളിയിലെ ചില ചിത്രങ്ങൾ പകർത്താനായാണ് യുവതി യാത്ര തുടർന്നത്. പിന്നീട് യുവതി തന്നെയാണ് സുഹൃത്തിനെ വിളിച്ച് അതിക്രമത്തിനിരയായതായി അറിയിച്ചത്.

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

"ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും"; നിലവിലെ സാഹചര‍്യം അനുകൂലമെന്ന് ദിയാ കുമാരി

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്