ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി

 
Crime

ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി

തിങ്കളാഴ്ച നഗരം ചുറ്റിക്കാണുന്നതിനിടെ ഒരു കാർ ഡ്രൈവർ‌ ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.

നീതു ചന്ദ്രൻ

ഹൈദരാബാദ്: കാർ ഡ്രൈവർ ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദിലെ പഹാദി ഷരീഫ് മേഖലയിൽ വച്ചാണ് 22കാരിയായ യുവതി അതിക്രമത്തിന് ഇരയായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വനിതയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ കാണാനായി ജർമൻ സ്വദേശികളായ മൂന്നു പേർക്കൊപ്പമാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്.

തിങ്കളാഴ്ച നഗരം ചുറ്റിക്കാണുന്നതിനിടെ ഒരു കാർ ഡ്രൈവർ‌ ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. മറ്റു യാത്രക്കാരും കാറിൽ ഉണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം പിന്നീട് പല സ്റ്റോപ്പുകളിലായി ഇറങ്ങി. മാമിഡിപ്പള്ളിയിലെത്തിയതോടെ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും കാറിൽ നിന്നിറങ്ങി.

വൈകിട്ട് 7.30ന് മാമിഡിപ്പള്ളിയിലെ ചില ചിത്രങ്ങൾ പകർത്താനായാണ് യുവതി യാത്ര തുടർന്നത്. പിന്നീട് യുവതി തന്നെയാണ് സുഹൃത്തിനെ വിളിച്ച് അതിക്രമത്തിനിരയായതായി അറിയിച്ചത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!