ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി

 
Crime

ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി

തിങ്കളാഴ്ച നഗരം ചുറ്റിക്കാണുന്നതിനിടെ ഒരു കാർ ഡ്രൈവർ‌ ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.

നീതു ചന്ദ്രൻ

ഹൈദരാബാദ്: കാർ ഡ്രൈവർ ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദിലെ പഹാദി ഷരീഫ് മേഖലയിൽ വച്ചാണ് 22കാരിയായ യുവതി അതിക്രമത്തിന് ഇരയായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വനിതയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ കാണാനായി ജർമൻ സ്വദേശികളായ മൂന്നു പേർക്കൊപ്പമാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്.

തിങ്കളാഴ്ച നഗരം ചുറ്റിക്കാണുന്നതിനിടെ ഒരു കാർ ഡ്രൈവർ‌ ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. മറ്റു യാത്രക്കാരും കാറിൽ ഉണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം പിന്നീട് പല സ്റ്റോപ്പുകളിലായി ഇറങ്ങി. മാമിഡിപ്പള്ളിയിലെത്തിയതോടെ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും കാറിൽ നിന്നിറങ്ങി.

വൈകിട്ട് 7.30ന് മാമിഡിപ്പള്ളിയിലെ ചില ചിത്രങ്ങൾ പകർത്താനായാണ് യുവതി യാത്ര തുടർന്നത്. പിന്നീട് യുവതി തന്നെയാണ് സുഹൃത്തിനെ വിളിച്ച് അതിക്രമത്തിനിരയായതായി അറിയിച്ചത്.

ഹോംഗ്രൗണ്ടിൽ ഗുജറാത്ത് ടൈറ്റൻസിനെ പൂട്ടി സൺറൈസേഴ്സ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്