ഋതിക സെൻ, സച്ചിൻ രജ്പുത്

 
Crime

മൃതദേഹത്തിനൊപ്പം ഉറങ്ങിയത് 2 ദിവസം; അസൂയ മൂത്ത് ലിവ് ഇൻ പങ്കാളിയെ കൊന്ന 32 കാരൻ അറസ്റ്റിൽ

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് സച്ചിൻ

ഭോപ്പാൽ: ലിവ് ഇൻ പങ്കാളിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ 32 കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗായത്രി നഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 28 വയസുള്ള ഋതിക സെൻ ആണ് കൊല്ലപ്പെട്ടത്. ഋതികയുടെ പങ്കാളിയും വിദിഷ സ്വദേശിയുമായ സച്ചിൻ രജ്പുതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 27നാണ് കൊല നടന്നതെന്ന് പൊലീസ് പറയുന്നു. തൊഴിൽ രഹിതനായ സച്ചിനും ഋതികയും കഴിഞ്ഞ മൂന്നര വർഷമായി അടുപ്പത്തിലായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് സച്ചിൻ. 9 മാസങ്ങൾക്കു മുൻപാണ് ഇരുവരും ഒരുമിച്ച് വാടകവീട്ടിൽ താമസം തുടങ്ങിയത്.

സച്ചിന് ഋതികയോട് തോന്നിയ കടുത്ത അസൂയയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന ഋതിക ഓഫിസിലെ ബോസുമായി പ്രണയത്തിലാണോ എന്ന് സച്ചിന് സംശയമുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ സച്ചിൻ ഋതികയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് കിടക്കയിൽ തന്നെ സൂക്ഷിച്ചു. മൃതദേഹത്തിനൊപ്പം രണ്ടു ദിവസമാണ് സച്ചിൻ ഉറങ്ങിയത്.

കടുത്ത മാനസിക സംഘർഷം ഒഴിവാക്കാനായി അളവിൽ കൂടുതൽ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെ താൻ ഋതികയെ കൊന്നുവെന്ന് സുഹൃത്തായ അനുജിനോട് സച്ചിൻ തുറന്നു പറഞ്ഞു. അനുജ് ആണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ഋതികയുടെ മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ