ഒതായി മനാഫ് വധം; അൻവറിന്‍റെ ബന്ധുവിന് ജീവപര്യന്തം തടവ്

 
Crime

ഒതായി മനാഫ് വധം; അൻവറിന്‍റെ ബന്ധുവിന് ജീവപര്യന്തം തടവ്

ഷഫീഖ് ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി ടി.വി. ടെല്ലസ് ഉത്തരവിട്ടു

Namitha Mohanan

മലപ്പുറം: മുപ്പതു വർഷം പിന്നിട്ട കൊലക്കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന്‍റെ അനന്തരവൻ മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവ്. ഷഫീഖ് ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി ടി.വി. ടെല്ലസ് ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴയടച്ചാൽ ഇതു കൊല്ലപ്പെട്ട മനാഫിന്‍റെ സഹോദരി ഫാത്തിമയ്ക്ക് കൈമാറണം.

മനാഫിന്‍റെ കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്നും കോടതി. സഹായം എത്രയെന്ന് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി നിശ്ചയിക്കും. ഷപീഖിനെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന പള്ളിപ്പറമ്പൻ മനാഫിനെ ( ഒതായി മനാഫ്) കൊലപ്പെടുത്തിയ കേസിലാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി. പി.വി. അൻവറിന്‍റെ സഹോദരിയുടെ മകനാണു മാലങ്ങാടൻ ഷഫീഖ്.

കേസിൽ രണ്ടാം പ്രതിയായ പി.വി അൻവർ, അൻവറിന്‍റെ മറ്റൊരു അനന്തരവനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ്, പതിനേഴാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, പത്തൊമ്പതാം പ്രതി എളമരം സ്വദേശി കബീര്‍ (ജാബിര്‍) എന്നിവരുൾപ്പെടെ 21 പ്രതികളെ നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു.

മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറാും യൂത്ത്‌ലീഗ് പ്രവർത്തകനുമായിരുന്ന മനാഫിനെ എടവണ്ണ ഒതായിഅങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നായിരുന്നു കൊലപാതകം.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും