ദയാനന്ദ്, മഞ്ജുനാഥ്

 
Crime

കടം നൽകിയ 2,000 രൂപ തിരിച്ചു നൽകിയില്ല; സുഹൃത്തിനെ വെട്ടിക്കൊന്നു

കർണാടകയിലാണ് അതി ദാരുണമായ സംഭവം അരങ്ങേറിയത്

Aswin AM

ബംഗളൂരു: കടം നൽകിയ പണം തിരിച്ചു നൽകാത്തതിനെത്തുടർന്ന് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. കർണാടകയിലാണ് അതി ദാരുണമായ സംഭവം അരങ്ങേറിയത്. സുഹൃത്തായ ദയാനന്ദിൽ നിന്നും മഞ്ജുനാഥ് ഗൗദർ 2,000 രൂപ കടം വാങ്ങുകയും 7 ദിവസത്തിനുള്ളിൽ തിരിച്ചു നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

എന്നാൽ പറഞ്ഞ ദിവസത്തിനകം പണം തിരിച്ച് നൽകാൻ സാധിക്കാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മഞ്ജുനാഥ് മരിച്ചത്. കൊലപാതകത്തിനു ശേഷം പ്രതിയായ ദയാനന്ദ് പൊലീസിൽ കീഴടങ്ങുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്