Crime

മദ്രാസ് ഐഐടിയിൽ പിഎച്ച്ഡി വിദ്യാർഥി ജീവനൊടുക്കി

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയിൽ പിഎച്ച്ഡി വിദ്യാർഥി ജീവനൊടുക്കി. പശ്ചിമ ബംഗാൾ സ്വദേശിയും മെക്കാനിക്കൽ എഞ്ചീനിയറിംഗ് ഡിപ്പാർട്ട്മെന്‍റിലെ ഗവേഷക വിദ്യാർഥിയുമായ സച്ചിൻ (32) ആണ് മരിച്ചത്. ക്യാമ്പസിനുള്ളിലെ ഹോസ്റ്റൽ റൂമിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് സച്ചിനെ കണ്ടെത്തിയ്ത്. 'എന്നോട് ക്ഷമിക്കണ'മെന്ന് വാട്സ് ആപ് സ്റ്റാറ്റസായി കുറിപ്പിട്ടതിനു ശേഷമാണ് വിദ്യാർഥി ജീവനൊടുക്കിയത്.

സച്ചിന്‍റെ സ്റ്റാറ്റസ് കണ്ട് സംശയം തോന്നിയ സുഹൃത്തുക്കൾ മുറിയിലെത്തിയപ്പോൾ വാതിൽ കുറ്റിയിട്ട നിലയിലായിരുന്നു. ഏറെ നേരം മുട്ടിയിട്ടും വാതിൽ തുറക്കാത്തതിൽ പന്തികേട് തോന്നിയതോടെ സഹപാഠികൾ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് വാതിൽ തകർത്ത് അകത്ത് ക‍യറിയപ്പോഴാണ് സച്ചിനെ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പോസ്റ്ററുകൾ

ഉത്തരാഖണ്ഡ് മേഘവിസഫോടനം; അഞ്ച് പേരെ കാണാതായി

പൊലീസ് ട്രെയിനിയെ എസ്എപി ക‍്യാംപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്രധാനമന്ത്രിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം