ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിക്കും, പിറക്കുന്ന കുഞ്ഞുങ്ങളെ മറിച്ചു വിൽക്കും; കോട്ടയത്ത് 2 പേർ അറസ്റ്റിൽ

 

Representative Image

Crime

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിക്കും, പിറക്കുന്ന കുഞ്ഞുങ്ങളെ മറിച്ചു വിൽക്കും; കോട്ടയത്ത് 2 പേർ അറസ്റ്റിൽ

ഒരു കുഞ്ഞിനെ 3 ലക്ഷം രൂപ വരെയാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്

Namitha Mohanan

കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുന്ന 2 പേർ പിടിയിൽ. കോട്ടയം ഈരാട്ടുപേട്ടയിൽ നിന്നാണ് തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വജേശി അർജുൻ എന്നിവർ പിടിയിലായത്. ഇവരുടെ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഗർഭിണിയായ അസം സ്വദേശിനിയെ തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചു വരികയായിരുന്നു ഇരുവരും. പ്രസവിച്ച് കഴിഞ്ഞ് കുഞ്ഞിനെ നൽകണമെന്നും പണം നൽകാമെന്നുമാണ് ഇവർ പറഞ്ഞിരുന്നതെന്ന് യുവതി മൊഴി നൽകി.

കുഞ്ഞിനെ താരാനാവില്ലെന്ന് പറഞ്ഞതോടെ അവർ മർദിച്ചതായും 3 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും മൊഴിയിൽ പറയുന്നു. അവർക്കൊപ്പം 2 ഗർഭിണികളായ സ്ത്രീകൾ കൂടി ഉണ്ടായിരുന്നതായി യുവതി പറയുന്നു.

പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്ക് പിന്നിൽ മറ്റൊരു വലിയ സംഘമുണ്ടെന്നാണ് പൊലീസ് നിഗമനം. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം

കടബാധ്യത മൂലം ബസ് സർവീസുകൾ വെട്ടിക്കുറച്ചിട്ടില്ല; ആരോപണം നിഷേധിച്ച് കെഎസ്ആർടിസി

മണിപ്പൂരിൽ നാല് ഭീകരർ അറസ്റ്റിൽ

'അമ്മ' അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസ്; തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ‍്യത്തോടെയാണെന്ന് രമേശ് പിഷാരടി

പ്രധാനമന്ത്രിയെ അവഹേളിച്ചു; ജാൻമണിക്കെതിരേ കേസെടുത്ത് പൊലീസ്