Crime

9 വയസുകാരിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി, വിരലുകൾ വെട്ടിമാറ്റി: 13 കാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ന്യൂഡൽഹി: ബിഹാറിലെ വൈശാലിയിൽ ഒൻപതുവയസുകാരിയായ അനുജത്തിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പതിമൂന്നുകാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പതിമൂന്നുകാരി ആൺസുഹൃത്തിന്‍റെയും, ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ അനുജത്തിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പതിമൂന്നുകാരിയെ ജുവമൈൽ ഹോമിലേക്ക് മാറ്റിയതായും ആൺസുഹൃത്തും, മുപ്പത്തിരണ്ടുകാരിയായ യുവതിയും കസ്റ്റഡിയിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.

മെയ് 15 ന് കുട്ടികളുടെ മാതാപിതാക്കൾ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീട്ടിൽ തിരികെയെത്തിയ മാതാപിതാക്കൾ ഇളയകുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വീടിനു സമീപത്തെ വയലിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തിരിച്ചറിയാതിരിക്കാൻ കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. കൂടാതെ കൈവിരലുകൾ മുറിച്ചുമാറ്റിയിരുന്നു.

പ്രതികളുടെ മെബൈൽ ഫോണുകൾ അന്വേഷണത്തിനിടെ പൊലീസ് പിടിച്ചെടുത്തിരുന്നു. പെൺക്കുട്ടിയെയും ആൺസുഹൃത്തിനെയും ഒന്നിച്ച് കാണാനിടയായതുകൊണ്ടാണ് അനുജത്തിയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിൽ മൊഴി നൽകി. കൊലപ്പെടുത്തിയ ശേഷം ബാഗിനുള്ളിലാക്കി മൂന്നു ദിവസം വീട്ടിൽ സൂക്ഷിക്കുകയും അതിനു ശേഷം വയലിൽ ഉപേക്ഷിക്കുകയും ചെയ്തെന്ന് എസ്പി വിശദമാക്കി.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ