സഹപാഠിയെയും സഹോദരിയെയും പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

 
Crime

സഹപാഠിയെയും സഹോദരിയെയും പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പതിനേഴുകാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ (23) എന്നിവരാണ് പ്രതികൾ.

Megha Ramesh Chandran

തിരുവനന്തപുരം: സഹപാഠിയെയും സഹോദരിയെയും പീഡിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർഥിയും യുവാവും അറസ്റ്റിൽ. പതിനേഴുകാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ (23) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ പതിനേഴുകാരനായ സഹപാഠി പ്രണയം നടിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നുയെന്നാണ് പൊലീസ് പറയുന്നത്.

പരവൂർ ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്റ്ററാണ് അഖിൽ. സഹോദരിമാരായ പെൺകുട്ടികളെയും പതിനേഴുകാരനെയും അഖിൽ ബസിൽ വച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് ഇവരുമായി സൗഹൃദത്തിലാവുകയും സഹോദരിമാരെ പീഡിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ സംശയാസ്പദമായി പെൺകുട്ടികളുടെ വീടിന് സമീപത്ത് ബൈക്കിലെത്തിയ പതിനേഴുകാരനെയും അഖിലിനെയും നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പെൺകുട്ടികളെ പ്രതികൾ പീഡിപ്പിച്ചുവെന്ന വിവരം ലഭിച്ചു. അഖിലിനെ റിമാൻഡ് ചെയ്തു. പതിനേഴുകാരനെതിരേ ജുവനൈൽ നടപടി സ്വീകരിച്ചു.

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

"ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷാ-മൂല്യനിർണയം"; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പ്രതിസന്ധിക്കൊടുവിൽ ഇൻഡിഗോ സിഇഒ രാജിവച്ചു

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി

സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കാനുള്ള ഏക മാർഗം ഏകീകൃത സിവൽ കോഡാണ്; അതിനുള്ള സമയമായെന്ന് സുപ്രീം കോടതി