തർക്കത്തിനിടെ പോയി ചാകാൻ പറയുന്നത് അത്മഹത്യ പ്രേരണയല്ല, യുവതിയും മകളും ജീവനൊടുക്കിയതിൽ കാമുകനെ വെറുതെവിട്ടു

 

file

Kerala

തർക്കത്തിനിടെ പോയി ചാകാൻ പറയുന്നത് അത്മഹത്യ പ്രേരണയല്ല, യുവതിയും മകളും ജീവനൊടുക്കിയതിൽ കാമുകനെ വെറുതെവിട്ടു

വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടയല്ലെന്ന് വിലയിരുത്തി

Manju Soman

കൊച്ചി: വാക്കുതർക്കത്തിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കാസർകോട് സ്വദേശിനി അഞ്ചരവയസുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഇത് വ്യക്തമാക്കിയത്.

വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടയല്ലെന്ന് വിലയിരുത്തിയാണ് കാമുകനെ വെറുതെവിട്ടത്. അധ്യാപകനായ ഹർജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹർജിക്കാരൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതി അറിഞ്ഞതോടെ ഇവർ തമ്മിൽ തർക്കമായി.

ഇതിനിടെ യുവതിയോട് 'പോയി ചാക്' എന്ന് യുവാവ് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023-ലാണ് കേസിനാസ്പദമായ സംഭവം. ഹർജിക്കാരൻ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.

വിമാനം പറത്താനിരുന്ന പൈലറ്റ് ട്രാഫിക്കിൽ കുരുങ്ങി, സുമിത് എത്തിയത് അവസാന മണിക്കൂറിൽ

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിന്‍റെ മൊഴിയെടുത്തു

സ്വർണവിലയിൽ 5,000 ത്തിലധികം രൂപയുടെ ഇടിവ്; ഒരു പവൻ വാങ്ങാൻ എത്ര കൊടുക്കണം!

പി.ടി. ഉഷയുടെ ഭർ‌ത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

"അമ്മയുടെ വിവാഹേതരബന്ധം കാരണം ബുദ്ധിമുട്ടുന്നു", പരാതിയുമായി മക്കൾ