ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘം ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിൽ തിരിച്ചെത്തിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ ഭൂമിയിടപാട് രേഖകൾ അന്വേഷണ സംഘം പരിശോധിക്കും.
ഇതു കൂടാതെ ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർധന്‍റെ ശബരിമലയിലെ ഇടപാടുകളും അന്വേഷണ സംഘം അന്വേഷിക്കും. ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാട് നടത്തിയതായി നേരത്തെ എസ്ഐടി കണ്ടെത്തിയിരുന്നു. സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായി ഉണ്ണികൃഷ്ണൻ പോറ്റി ഭൂമിയും കെട്ടിടങ്ങളും രജിസ്റ്റർ ചെയ്തതായാണ് വിവരം. ഇതു കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി പലിശയ്ക്കും പണം നൽകിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.