Kerala

ഇന്ധന സെസ് നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് അധിക ബാധ്യത; റിപ്പോർട്ട്

ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. കെഎസ്ആർടിസിയുടെ ചെലവിന്‍റെ അധികഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്

MV Desk

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് (Fuel Cess) നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് ഒരു മാസം 2 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്. കെഎസ്ആർടിസി ബസുകളോടിക്കാൻ ഒരുദിവസം 3,30,000 ലീറ്റർ ഡീസലാണ് വേണ്ടത്. ഇന്ധനസെസ് (Fuel Cess) വരുമ്പോൾ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപ അധികം നൽകണം. ഈ വിഷയം കെഎസ്ആർടിസി ധനവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.

ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. കെഎസ്ആർടിസിയുടെ ചെലവിന്‍റെ അധികഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്. പ്രതിമാസം ശരാശരി 1 കോടി രൂപ ഇന്ധനം വാങ്ങിക്കാൻ തന്നെ കോർപ്പറേഷൻ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇന്ധന സെസ് പ്രതികൂലമായി ബാധിക്കുമെന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ ഗതാഗത മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണസംഘം വിപുലീകരിച്ചു, 2 സിഐമാരെ കൂടി ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി

ചെങ്ങന്നൂർ വിശാൽ വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ മുന്നോട്ട് നയിച്ചുവെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ; ശിവഗിരി തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ് കൂടിന് പുറത്തേക്ക് ചാടി

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്കു മുന്നിൽ ഹാജരായി എം.എസ്. മണി