Kerala

ഇന്ധന സെസ് നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് അധിക ബാധ്യത; റിപ്പോർട്ട്

ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. കെഎസ്ആർടിസിയുടെ ചെലവിന്‍റെ അധികഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്

MV Desk

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് (Fuel Cess) നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് ഒരു മാസം 2 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്. കെഎസ്ആർടിസി ബസുകളോടിക്കാൻ ഒരുദിവസം 3,30,000 ലീറ്റർ ഡീസലാണ് വേണ്ടത്. ഇന്ധനസെസ് (Fuel Cess) വരുമ്പോൾ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപ അധികം നൽകണം. ഈ വിഷയം കെഎസ്ആർടിസി ധനവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.

ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. കെഎസ്ആർടിസിയുടെ ചെലവിന്‍റെ അധികഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്. പ്രതിമാസം ശരാശരി 1 കോടി രൂപ ഇന്ധനം വാങ്ങിക്കാൻ തന്നെ കോർപ്പറേഷൻ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇന്ധന സെസ് പ്രതികൂലമായി ബാധിക്കുമെന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ ഗതാഗത മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്.

'ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും എന്‍റെ ചെറുകഥയിൽ നിന്നും മോഷ്ടിച്ചത്'; ആരോപണവുമായി ആർ. ശ്രീലേഖ

യുഡിഎഫ് സർക്കാരിന്‍റെ പ്രിയദർശിനി പദ്ധതി ബമ്പർ ഹിറ്റ്; വനിതാ യാത്രക്കാരിൽ 5.95 ലക്ഷം വർധനവ്

പശ്ചിമ ബംഗാളിലെ ആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയല്ല, മംഗളൂരു സ്വദേശിയെന്ന് സ്ഥിരീകരണം

ചാനൽ ചർച്ചയിലെ ആരോപണം പിൻവലിച്ച് മാപ്പ് പറയണം; വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് പി. ശശി

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളിൽ വിപരീത ഫലമുണ്ടാക്കി: പി. രാജീവ്