Kerala

ഇന്ധന സെസ് നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് അധിക ബാധ്യത; റിപ്പോർട്ട്

ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. കെഎസ്ആർടിസിയുടെ ചെലവിന്‍റെ അധികഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്

MV Desk

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് (Fuel Cess) നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് ഒരു മാസം 2 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്. കെഎസ്ആർടിസി ബസുകളോടിക്കാൻ ഒരുദിവസം 3,30,000 ലീറ്റർ ഡീസലാണ് വേണ്ടത്. ഇന്ധനസെസ് (Fuel Cess) വരുമ്പോൾ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപ അധികം നൽകണം. ഈ വിഷയം കെഎസ്ആർടിസി ധനവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.

ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. കെഎസ്ആർടിസിയുടെ ചെലവിന്‍റെ അധികഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്. പ്രതിമാസം ശരാശരി 1 കോടി രൂപ ഇന്ധനം വാങ്ങിക്കാൻ തന്നെ കോർപ്പറേഷൻ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇന്ധന സെസ് പ്രതികൂലമായി ബാധിക്കുമെന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ ഗതാഗത മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും