നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ‍്യം

 
Kerala

നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ‍്യം

പ്രതികളായ 5 പേർക്കും മുൻകൂർ ജാമ‍്യം അനുവദിച്ചു

Aswin AM

ആലപ്പുഴ: 2023ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർ‌ദിച്ച കേസിൽ പ്രതികളായ 5 പേർക്കും മുൻകൂർ ജാമ‍്യം അനുവദിച്ചു.

ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. 2023 ഡിസംബറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിക്കുകയായിരുന്നു.

മുഖ‍്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അതൊരു രക്ഷാപ്രവർത്തനം ആണെന്നുമായിരുന്നു അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രതികരിച്ചത്. എസ്പി ഷൗക്കത്തിലിയുടെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘം അന്വേഷിച്ച കേസിൽ സുരക്ഷാ ഉദ‍്യോഗസ്ഥർ അന‍്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് കണ്ടെത്തിയിരുന്നു.

മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.

പാക് അധീന കശ്മീരിൽ സൈന്യം 30 പേരെ വെടിവച്ചു കൊന്നു, 200 പേർക്ക് പരുക്ക്

മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

"ഒരു സെൻട്രൽ ജയിൽ കൂടി വേണം"; തടവുപുള്ളികൾ കൂടുന്നുവെന്ന് ‍ആഭ്യന്തര മന്ത്രി

ഇടുക്കിയിൽ എച്ച്1 എൻ1 ബാധിച്ച് 82 കാരി മരിച്ചു

'ആർക്ക് വേണം ലാപ്പ്ടോപ്പ്'; പണം മാറ്റിവച്ച് ഫിഫ ലോകകപ്പ് ടിക്കെറ്റെടുത്ത് മണിപ്പൂർ സ്വദേശി