ഈശ്വർ മാൽപെ 
Kerala

രക്ഷാദൗത്യം അതീവ ദുഷ്കരം; തെരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ

മാൽപെ നിരവധി തവണ പുഴയിൽ മുങ്ങി തെരച്ചിൽ നടത്താൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല.

നീതു ചന്ദ്രൻ

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിന്ന് പിന്മാറുകയാണെന്ന് പ്രദേശിക മുങ്ങൽ വിദഗ്ധൻ ‍ഈശ്വർ മാൽപെ. പുഴയിലെ ശക്തമായ അടിയൊഴുക്കിനെ അതിജീവിച്ച് തെരച്ചിൽ നടത്താൻ സാധിക്കില്ലെന്നും മാൽപേ വ്യക്തമാക്കി. അർജുനു വേണ്ടിയുള്ള തെരച്ചിൽ പതിമൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മാൽപെ പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. ശനിയാഴ്ച ഷിരൂരിലെത്തിയ മാൽപെ നിരവധി തവണ പുഴയിൽ മുങ്ങി തെരച്ചിൽ നടത്താൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിക്കുന്നത്. സ്വന്തം ഉത്തരവാദിത്തത്തിലാണ് പുഴയിൽ ഇറങ്ങുന്നതെന്ന് മാൽപെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിത്തട്ടിൽ പാറക്കെട്ടുകളും മരങ്ങളും തടിക്കഷ്ണങ്ങളുമുണ്ട്. മൂന്ന് പോയിന്‍റിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയുടെ അടിയിൽ വൈദ്യുതി കമ്പികളുണ്ടെന്നും മാൽപെ പറഞ്ഞു.

ഇതോടെ അർജുനു വേണ്ടിയുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അർജുന്‍റെ ട്രക്ക് പുഴയുടെ അടിയിലുണ്ടെന്നാണ് രക്ഷാസംഘം കണ്ടെത്തിയിരിക്കുന്നത്. ട്രക്കിനുള്ളിൽ അർജുനുണ്ടോ എന്നുറപ്പിക്കാൻ ഇതു വരെയും സാധിച്ചിട്ടില്ല.

ലോകകപ്പ് ജേതാവ് ക്രാന്തി ഗൗഡിന്‍റെ അച്ഛന് പൊലീസ് ജോലി തിരിച്ചുകിട്ടും

ആർ. ശ്രീലേഖയും പത്മിനി തോമസും ഉൾപ്പടെ പ്രമുഖർ; തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ ബിജെപി, സ്ഥാനാർഥി പട്ടിക പുറത്ത്

രാജ്യത്തുടനീളം ഭീകരാക്രമണത്തിന് പദ്ധതി; ഗുജറാത്തിൽ മൂന്ന് ഭീകരർ പിടിയിൽ

കോതമംഗലത്ത് ബിരുദ വിദ്യാർഥിനി കോളെജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

മുഖ്യമന്ത്രിക്ക് യുഎഇയിൽ സ്വീകരണം; മന്ത്രിയുമായി കൂടിക്കാഴ്ച