Kerala

അട്ടപ്പാടി മധു വധക്കേസ്: അന്തിമവിധി ഏപ്രിൽ 4ന്

മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണു വിധി പറയുക.

MV Desk

മണ്ണാർക്കാട് : അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ചൊവ്വാഴ്ചയിലേക്ക് മാറ്റി. മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണു വിധി പറയുക. 16 പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു.

16 പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു.ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോ ഴാണു വിധിപ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി. കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അട്ടപ്പാടി മധുവിന്‍റേത്. 2018 ഫെബ്രുവരിയിലാണു മധു കൊല്ലപ്പെട്ടത്. പിന്നീട് വിചാരണ വേളയിൽ പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും, വിചാരണ നീണ്ടു പോയതും വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; 5 സംസ്ഥാനങ്ങളിലേക്കുള്ള സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ചു

''നീതി​നിർവഹണത്തിന്‍റെ അടിത്തറയെ തന്നെ തകർക്കുന്ന നടപടി'': ആന്‍റണി രാജുവിനും ജോസിനുമെതിരേ വിധിയിൽ കടുത്ത പരാമര്‍ശം

ഹൈഡ്രജൻ ട്രെയിനിന്‍റെ അന്തിമ പരീക്ഷണ ഓട്ടം ജനുവരി 26 ന്

അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭ്യമായെന്ന് ഉറപ്പുവരുത്തും; ജി.ആർ. അനിൽ

"ഊത്തുകാർ, ഞങ്ങളുടെ യൂത്തിനും കരി ഓയിൽ‌ ഒഴിക്കാനറിയാം''; യൂത്ത് കോൺഗ്രസിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി