ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും ബാങ്കുകൾ എഴുതിത്തള്ളണം: ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി File Image
Kerala

ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും ബാങ്കുകൾ എഴുതിത്തള്ളണം: ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

ഇഎംഐ തുക പിടിച്ച കേരള ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി

Ardra Gopakumar

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതിന്‍റെ ബാധ്യത ബാങ്കുകള്‍ തന്നെ വഹിക്കണമെന്നും പറഞ്ഞു. ബാങ്കേഴ്‌സ് സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ കടബാധ്യത സർക്കാർ ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. അത് ബാങ്കുകൾക്ക് തന്നെ വഹിക്കാവുന്നതേയുള്ളു. കർഷക കുടുംബങ്ങൾ കൂടുതലുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. കൃഷിഭൂമിയുടെ രൂപം തന്നെ മാറിയിരിക്കുന്ന സ്ഥിതിയാണ് വയനാട്ടിലുളളത്. തുടർവാസമോ കൃഷിയോ ഈ പ്രദേശങ്ങളിൽ സാധ്യമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും കേരളാ ബാങ്കിന്‍റെ മാതൃക എല്ലാവരും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ദുരിതബാധിതർക്കു നല്‍കിയ അടിയന്തരസഹായത്തില്‍ നിന്ന് ഇഎംഐ തുക പിടിച്ച കേരള ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും ഈ ഘട്ടത്തില്‍ നടപടികൾ യന്ത്രികമായി മാറരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു

ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണം, ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ് അയച്ചു

''ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, ശബരിനാഥിന്‍റെ സൗകര്യത്തിനല്ല''; മറുപടിയുമായി വി.കെ. പ്രശാന്ത്

ഉന്നാവോ പീഡനക്കേസിൽ കുല്‍ദീപ് സിങ്ങിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു