.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം പൂർണമായും ഉപേക്ഷിച്ചു. വിദേശകാര്യ മന്ത്രാലയം നേരത്തേ ഏർപ്പെടുത്തിയ വിലക്കു മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി നേടാനുള്ള നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര അദ്ദേഹവും സംഘവും പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.
ഈ മാസം 7 മുതല്‍ 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. 8 മുതല്‍ 10 വരെ അബുദാബിയില്‍ നടക്കുന്ന യുഎഇ സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തിലേക്കു കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതിലെ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണു വിലക്ക്.
സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനുള്ള തരത്തില്‍ പ്രാധാന്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയെന്നാണ് സൂചന. യുഎഇ വാണിജ്യ സഹമന്ത്രിയാണു മുഖ്യമന്ത്രിക്ക് ക്ഷണക്കത്ത് നല്‍കിയത്. കേരളത്തിന് നേരിട്ടു നല്കിയ കത്തും കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തിനു പുറമെ ഛത്തീസ്ഗഡ്, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും ക്ഷണം കിട്ടിയെന്നാണു വിവരം.
സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും മീറ്റില്‍ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എന്നിവരെയും യുഎഇ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നേരിട്ടു പരിശോധിച്ചു. അതിനു ശേഷമാണു മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് മന്താലയം കേരളത്തെ അറിയിച്ചത്.
മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് കേന്ദ്രം കേരളത്തിനയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.