ക്യാംപിൽ വെള്ളമോ ആഹാരമോ ഇല്ല; സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ്

 

file image

Kerala

ക്യാംപിൽ വെള്ളമോ ആഹാരമോ ഇല്ല; സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ്

"ആശ്രയം സന്നദ്ധ സംഘടനകൾ മാത്രമാണ്. പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഒരു നടപടിയും ഉണ്ടായില്ല"

Namitha Mohanan

പത്തനംതിട്ട: മഴക്കെടുതി തുടരുന്നതിനിടെ സർക്കാർ വീഴ്ചക്കെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ്. ആറന്മുള നീർവിളാകത്ത് സർക്കാരിന്‍റെ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് അലക്സ് എം. ജോർജ് പറഞ്ഞു. ക്യാംപ് തുടങ്ങിയിട്ട് മൂന്ന് ദിവസമായെന്നും വെള്ളമോ ആഹാരമോ ലഭിക്കുന്നില്ലെന്നും അലക്സ് പറഞ്ഞു.

ആശ്രയം സന്നദ്ധ സംഘടനകൾ മാത്രമാണ്. പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഒരു നടപടിയും ഉണ്ടായില്ല. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ലെന്നും അടിയന്തരമായി ബോട്ടിൽ സഹായം എത്തിക്കണമെന്നും അലൻ ആവശ്യപ്പെട്ടു. സർക്കാരിനെതിരേ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഭരണ പക്ഷത്തുനിന്ന് തന്നെ വിമർശനം ഉയരുന്നത്.

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽപ്പെട്ടു; 12 പേർക്ക് പരുക്ക്

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ കോടതി നിർദേശം

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കാര്യമാക്കുന്നില്ല, കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല; കെ. മുരളീധരൻ

വിമാനത്തിലെ ശുചിമുറിയിൽ കയറി പുക വലിച്ചു; മലയാളി അറസ്റ്റിൽ