Kerala

ആര്യയ്ക്കും സച്ചിൻ ദേവിനും എതിരേയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിർ‌ദേശിച്ച് കോടതി

സമാനമായ പരാതിയുമായി അതേ ബസിലെ ഡ്രൈവർ യദുവും കോടതിയെ സമീപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സീബ്രാ ലൈനിൽ തടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാതി പരിശോധിച്ച നടപടിയെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കന്‍റോൺമെന്‍റ് പൊലീസിന് നിർദേശം നൽകിയത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ മേയറും ഭർത്താവായ സച്ചിൻദേവ് എംഎൽഎയും ചേർന്ന് ബസിന്‍റെ യാത്ര തടസപ്പെടുത്തിയെന്നായിരുന്നു അഭിഭാഷകന്‍ നല്‍കിയ പരാതി. ഹർജി പരിശോധിച്ച് കേസെടുക്കാനാണ് കോടതി നിർദേശം.

സമാനമായ പരാതിയുമായി അതേ ബസിലെ ഡ്രൈവർ യദുവും കോടതിയെ സമീപിച്ചിട്ടുണ്ട്.

തന്‍റെ വാഹനം നഗരത്തിൽ തടഞ്ഞിട്ടെന്നും യാത്രക്കാരെ ഇറക്കിവിട്ടെന്നുമാണു യദുവിന്‍റെ പരാതി. ബസിലെ സിസിടിവി ക്യാമറകളുടെ മെമ്മറി കാർഡ് കാണാതായെന്നും യദു ആരോപിക്കുന്നു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്