Kerala

ആര്യയ്ക്കും സച്ചിൻ ദേവിനും എതിരേയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിർ‌ദേശിച്ച് കോടതി

സമാനമായ പരാതിയുമായി അതേ ബസിലെ ഡ്രൈവർ യദുവും കോടതിയെ സമീപിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സീബ്രാ ലൈനിൽ തടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാതി പരിശോധിച്ച നടപടിയെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കന്‍റോൺമെന്‍റ് പൊലീസിന് നിർദേശം നൽകിയത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ മേയറും ഭർത്താവായ സച്ചിൻദേവ് എംഎൽഎയും ചേർന്ന് ബസിന്‍റെ യാത്ര തടസപ്പെടുത്തിയെന്നായിരുന്നു അഭിഭാഷകന്‍ നല്‍കിയ പരാതി. ഹർജി പരിശോധിച്ച് കേസെടുക്കാനാണ് കോടതി നിർദേശം.

സമാനമായ പരാതിയുമായി അതേ ബസിലെ ഡ്രൈവർ യദുവും കോടതിയെ സമീപിച്ചിട്ടുണ്ട്.

തന്‍റെ വാഹനം നഗരത്തിൽ തടഞ്ഞിട്ടെന്നും യാത്രക്കാരെ ഇറക്കിവിട്ടെന്നുമാണു യദുവിന്‍റെ പരാതി. ബസിലെ സിസിടിവി ക്യാമറകളുടെ മെമ്മറി കാർഡ് കാണാതായെന്നും യദു ആരോപിക്കുന്നു.

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം

മുണ്ടത്തിക്കോട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന്‍റെ വിശദീകരണം തേടി