Kerala

ആര്യയ്ക്കും സച്ചിൻ ദേവിനും എതിരേയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിർ‌ദേശിച്ച് കോടതി

സമാനമായ പരാതിയുമായി അതേ ബസിലെ ഡ്രൈവർ യദുവും കോടതിയെ സമീപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സീബ്രാ ലൈനിൽ തടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാതി പരിശോധിച്ച നടപടിയെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കന്‍റോൺമെന്‍റ് പൊലീസിന് നിർദേശം നൽകിയത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ മേയറും ഭർത്താവായ സച്ചിൻദേവ് എംഎൽഎയും ചേർന്ന് ബസിന്‍റെ യാത്ര തടസപ്പെടുത്തിയെന്നായിരുന്നു അഭിഭാഷകന്‍ നല്‍കിയ പരാതി. ഹർജി പരിശോധിച്ച് കേസെടുക്കാനാണ് കോടതി നിർദേശം.

സമാനമായ പരാതിയുമായി അതേ ബസിലെ ഡ്രൈവർ യദുവും കോടതിയെ സമീപിച്ചിട്ടുണ്ട്.

തന്‍റെ വാഹനം നഗരത്തിൽ തടഞ്ഞിട്ടെന്നും യാത്രക്കാരെ ഇറക്കിവിട്ടെന്നുമാണു യദുവിന്‍റെ പരാതി. ബസിലെ സിസിടിവി ക്യാമറകളുടെ മെമ്മറി കാർഡ് കാണാതായെന്നും യദു ആരോപിക്കുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍