Kerala

ഡോക്‌ടർമാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് തുടരും

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്‌ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ സ്വകാര്യ ഡോക്‌ടർമാരാണ് പ്രതിഷേധിക്കുന്നത്.

അവശ്യ സർവീസുകളായ ക്വാഷാൽറ്റി, ലേബർ റൂം, ഐസിയു എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോമിയോ ഡോക്‌ടർ‌മാരും പ്രതിഷേധ ദിനം ആചരിക്കും.

അതേസമയം, സമരം ഒത്തുതീർപ്പാക്കുന്നതിന്‍റെ ഭാഗമായി ഡോക്ടർമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഐഎംഎ, കെജിഎംഒഎ എന്നീ സംഘടനകളെയാണ് സർക്കാർ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി.

എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം

'കുറുക്കുറെ' വാങ്ങി നൽകിയില്ല: വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

സിദ്ധാർഥന്‍റെ മരണം; പ്രതികളുടെ ജാമ്യ ഹർജിയിൽ കക്ഷി ചേരാൻ അമ്മയ്ക്ക് അനുമതി

ഇടുക്കിയിൽ പോക്സോ കേസിലെ അതിജീവിത മരിച്ചനിലയിൽ

സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു; 2 ജില്ലകളിൽ‌ ഓറഞ്ച് അലർ‌ട്ട്