ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡിക്കും സർക്കാരിനും തിരിച്ചടി; ജാമ്യം റദ്ദാക്കണമെന്ന ഹർ‌ജി ഹൈക്കോടതി തള്ളി

 
Kerala

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡിക്കും സർക്കാരിനും തിരിച്ചടി; ജാമ്യം റദ്ദാക്കണമെന്ന ഹർ‌ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു

Namitha Mohanan

കൊച്ചി​: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർ‌ജി ഹൈക്കോടതിയില്‍ തള്ളി.

തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ചപ്പോൾ ഒരാൾക്ക് മാത്രമായി അത് നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കിക്കൊണ്ട് കോടതി സര്‍ക്കാരിന്‍റെ ഹര്‍ജി തീര്‍പ്പാക്കി.

മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജ‍യന്‍റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വീട്ടിൽ ഇഡി മിന്നൽ പരിശോധന നടത്തിയിരുന്നു. റെയ്ഡ് കഴിഞ്ഞ് മടങ്ങവേ സിപിഎം പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് ഇഡി സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കുകയായിരുന്നെന്നാണ് കേസ്.

ബംഗാളിൽ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കിയോ? സംസ്ഥാന സർക്കാരിനോട് കൽക്കട്ട ഹൈക്കോടതി

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം; കൈയ്ക്ക് പരുക്ക്

പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന; നിർണായക നീക്കവുമായി എയർ ഇന്ത്യ

ഇക്വഡോറിൽ 469 കിലോ കൊക്കെയ്ൻ പിടികൂടി; പാക്കറ്റുകളിൽ ഫുട്ബോൾ താരം എർലിങ് ഹാലൻഡിന്‍റെ ചിത്രം

തൊട്ടടുത്ത ക്ലാസിലെ ശബ്‌ദം പ്രകോപനമായി; വിദ‍്യാർഥിനികളെ ക്രൂരമായി മർദിച്ച് അധ‍്യാപിക, കേസ്