Kerala

ശ്രീലങ്കയിലേക്കുള്ള ചൂര കയറ്റുമതി: ലക്ഷദ്വീപ് എംപിയുടെ വീട്ടിൽ റെയ്ഡ്

MV Desk

കൊച്ചി: ശ്രീലങ്കയിലേക്കു ട്യൂണ മത്സ്യം (ചൂര) കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ ഓഫീസിലും വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തി. ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ആന്ത്രോത്ത് ദ്വീപിലെ വീട്ടിലുമായിരുന്നു പരിശോധന. ബേപ്പൂരിലെ ഒരു സ്ഥാപനത്തിലും കൊച്ചിയിലെ രണ്ടു ബന്ധുവീടുകളിലും പരിശോധന നടത്തിയെന്നാണ് വിവരം.

2016-17 കാലഘട്ടത്തിൽ ലക്ഷദ്വീപ് കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന്‍റെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേർന്ന് ടെൻഡർ നടപടികൾ പാലിക്കാതെ മത്സ്യം കയറ്റുമതി ചെയ്തുവെന്നാണ് കേസ്.

മത്സ്യത്തൊഴിലാളികളിൽ നിന്ന് 287 ടൺ മത്സ്യം സംഭരിച്ചുവെന്നും പണം നൽകിയില്ലെന്നും സിബിഎ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം ആരംഭിച്ചത്. എംപിയുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകലും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ടെന്നാണ് ഇഡി നൽകുന്ന വിവരം.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

ഡ്രസിങ് റൂം വിവരങ്ങൾ ചോർന്നു? പാക്കിസ്ഥാൻ താരങ്ങളെ ചോദ്യം ചെയ്ത് സൈബർ ക്രൈം ഏജൻസി

മരണപ്പെട്ട മാധ്യമപ്രവർത്തകർ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബറാക്രമണം; കർശന നടപടിക്ക് നിർദേശിച്ച് ആഭ്യന്തര മന്ത്രി

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച