Kerala

''വിധി അംഗീകരിക്കുന്നു, റിവ്യു ഹർജി നൽകില്ല'', ഗോപിനാഥ് രവീന്ദ്രൻ

വൈസ് ചാന്‍സലറെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു

MV Desk

കാസർഗോഡ്: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർ നിയമനം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രൻ. വിധി അംഗീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിധിക്കെതിരേ റിവ്യു ഹർജി നൽകില്ലെന്നും ഒരുപാടു കാര്യങ്ങൾ തനിക്ക് ചെയ്യാനായെന്നും അദ്ദേഹം പ്രതികരിച്ചു.

വൈസ് ചാന്‍സലറെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഗോപിനാഥ് രവീന്ദ്രനെയും സർക്കാരിനെയും കോടതി വിമർശിച്ചു. നിയമനത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

ഷുഹൈബ് വധക്കേസ്: വിചാരണ ജൂൺ 1 വരെ നിർത്തി വയ്ക്കാൻ കോടതിയുടെ ഉത്തരവ്

വൈഭവ് സൂര്യവംശിയെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

"പിഎം ഗ്രാമീണ വീട് പദ്ധതി'ക്ക് 10,000 കോടി, കേരളവും ലിസ്റ്റിൽ

അതിവേഗ റെയ്ൽ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് ഇ. ശ്രീധരൻ റിപ്പോർട്ട് കൈമാറി

കേരളത്തിൽ കനത്ത മഴ തുടരും