പിണറായി വിജയൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎയും ഡിആറും മൂന്നു ശതമാനം വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. 22 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. കൂട്ടിയ ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. ഇതിന് പ്രത്യേകം ഉത്തരവിറക്കും.
ജീവനക്കാരുടെ ഡിഎ, ഡിആർ കുടിശിക സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി ബജറ്റിൽ 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷനും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.