പ്രതിഷേധം കടുത്തു; അഭിഭാഷകയോട് മാപ്പ് പറഞ്ഞ് ഹൈക്കോടതി ജഡ്ജി

 
Kerala

പ്രതിഷേധം കടുത്തു; അഭിഭാഷകയോട് മാപ്പ് പറഞ്ഞ് ഹൈക്കോടതി ജഡ്ജി

നിലവിലെ സാഹചര്യത്തിൽ ബഹിഷ്കരണം തുടരേണ്ടതില്ലെന്നാണ് അഭിഭാഷകയുടെ നിലപാട്.

കൊച്ചി: അഭിഭാഷകരുടെ പ്രതിഷേധത്തിനു പിന്നാലെ അഭിഭാഷകയോട് മാപ്പ് പറഞ്ഞ് ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് ബദറുദ്ദീനാണ് ചീഫ് ജസ്റ്റിസിന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വക്കേറ്റ് അലക്സ് എം.സ്കറിയയുടെ ഭാര്യ സരിതയോട് മാപ്പ് പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ ബഹിഷ്കരണം തുടരേണ്ടതില്ലെന്നാണ് അഭിഭാഷകയുടെ നിലപാട്. എന്നാൽ ചർച്ചയെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ പ്രതികരണം.

കോടതി മുറിയിൽ അഭിഭാഷകയെ അപമാനിക്കും വിധത്തിൽ പെരുമാറിയ ഹൈക്കോടതി ജസ്റ്റിസിനെതിരേ അസാധാരണമാം വിധം പരസ്യ പ്രതിഷേധമാണ് അഭിഭാഷകർ നടത്തിയത്. ചീഫ് ജസ്റ്റിസ് തുറന്ന കോടതിയിൽ മാപ്പ് പറയണമെന്നായിരുന്നു അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമായിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അഡ്വ. അലക്സ് എം. സ്കറിയ മരണപ്പെട്ടത്. അലക്സ് മരണപ്പെടുന്നതിനു മുൻപു തന്നെ അദ്ദേഹം ഏറ്റെടുത്ത കേസിന്‍റെ വക്കാലത്ത് മാറുന്നതിനായി നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച ഈ കേസ് പരിഗണിച്ചപ്പോൾ അലക്സിന്‍റെ ഭാര്യ സരിത ഹാജരായി കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചു. ഇതാണ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്. കേസുകൾ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി. പ്രമുഖ അഭിഭാഷകനായ അലക്സിനെയും അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചും അറിയില്ലെന്ന മട്ടിലുള്ള ജസ്റ്റിസിന്‍റെ പെരുമാറ്റം സരിതയെ വേദനിപ്പിച്ചുവെന്നും കരഞ്ഞു കൊണ്ട് അവർ കോടതി വിട്ടുവെന്നുമാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്.

വിഷയത്തിൽ‌ ജസ്റ്റിസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതി മുറി ഉപരോധിച്ചു. മാപ്പ് പറയാത്ത പക്ഷം കോടതി നടപടികൾ ബഹിഷ്കരിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി