എം.എം. ലോറൻസ് file image
Kerala

എം.എം. ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മകൾ ആശ ലോറൻസ് രംഗത്തെത്തി

Namitha Mohanan

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ ഹർജി തള്ളി ഹൈക്കോടതി. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളെജ് അധികൃതരുടെ നടപടി

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെയ്ക്കുക‍യായിരുന്നു. ലോറന്‍സിന്‍റെ ആഗ്രഹപ്രകാരം മൃതശരീരം വൈദ്യപഠനത്തിനായി വിട്ടു നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് പെണ്‍മക്കള്‍ കോടതിയെ സമീപിച്ചത്.

അതേസമയം, ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മകൾ ആശ ലോറൻസ് രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ ലോറൻസ് വ്യക്തമാക്കി. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യസ്ഥരാണെന്നും നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ആശ ലോറൻ‌സ് വ്യക്തമാക്കി.

ഇറാന്‍റെ ഇടക്കാല പരമോന്നത നേതാവായി ആയത്തുള്ള അലി അറഫി

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കൂവൽ, കുത്തിപ്പറഞ്ഞ് മന്ത്രി; വിഷമമായെന്ന് ടി. സിദ്ദിഖ്

പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 8 പേരെ പൊലീസ് വെടിവച്ചുകൊന്നു

"യദുവിനെ പുറത്താക്കാൻ കാരണം ആര്യയുടെ പ്രശ്നമല്ല, അയാൾ ചെയ്തത് മറ്റൊരു വലിയ തെറ്റ്"; വെളിപ്പെടുത്തി ​ഗണേഷ് കുമാർ

കാരുണ്യത്തിന്‍റെയും കരുതലിന്‍റെയും കേരളമാതൃക ഒരിക്കൽ കൂടി ലോകം കണ്ടു: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി