മനുഷ്യബോംബെന്ന് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം വൈകിയത് അരമണിക്കൂറിലേറെ representative image
Kerala

മനുഷ്യബോംബെന്ന് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം വൈകിയത് അരമണിക്കൂറിലേറെ

ഭീഷണി മുഴക്കിയത് മഹാരാഷ്ട്ര സ്വദേശിയായ യാത്രക്കാരന്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മനുഷ്യബോംബാണെന്ന് യാത്രക്കാരന്‍റെ ഭീഷണി. വൈകിട്ട് 3.50 ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദാനയാണ് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.

ഭീഷണി മുഴക്കിയ ഇയാളെ സിഐഎസ്എഫുകാർ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. 3.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. വ്യാജ ഭീഷണി മുഴക്കിയ വിജയ് മന്ദാനയെ യാത്ര ചെയ്യാനും അനുവദിച്ചില്ല. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.

രാഹുലിനെതിരേ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി