മനുഷ്യബോംബെന്ന് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം വൈകിയത് അരമണിക്കൂറിലേറെ representative image
Kerala

മനുഷ്യബോംബെന്ന് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം വൈകിയത് അരമണിക്കൂറിലേറെ

ഭീഷണി മുഴക്കിയത് മഹാരാഷ്ട്ര സ്വദേശിയായ യാത്രക്കാരന്‍

Ardra Gopakumar

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മനുഷ്യബോംബാണെന്ന് യാത്രക്കാരന്‍റെ ഭീഷണി. വൈകിട്ട് 3.50 ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദാനയാണ് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.

ഭീഷണി മുഴക്കിയ ഇയാളെ സിഐഎസ്എഫുകാർ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. 3.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. വ്യാജ ഭീഷണി മുഴക്കിയ വിജയ് മന്ദാനയെ യാത്ര ചെയ്യാനും അനുവദിച്ചില്ല. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.

വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസ് വർധിപ്പിക്കും

പെൻഷൻ വിതരണത്തിൽ വീഴ്ച: ജീവനക്കാരനെ മാറ്റി

ഗൾഫ് യുദ്ധത്തിൽ വെടിനിർത്തൽ തുടരാൻ തീവ്രശ്രമം നടത്തി ട്രംപ്

നടൻ സൗബിൻ ഷാഹിറും പിതാവും അടക്കം പ്രതികൾ; മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

പശുവിനെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചു, കോൺഗ്രസ് എംഎൽഎയുടെ കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്