തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 787 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചിരുന്നുവെന്ന പ്രസ്താവനയിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് സർക്കാർ അനുവദിക്കപ്പെട്ടതിൽ കൂടുതൽ സ്റ്റാഫുകളെ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറിച്ചിട്ടുണ്ട്. വേണമെങ്കിൽ സ്റ്റാഫുകളുടെ പേരും വിലാസവും പുറത്തു വിടാൻ തയാറാണെന്നും സതീശൻ വെല്ലു വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 500ൽ താഴെ പേഴ്സണൽ സ്റ്റാഫുകളെ മാത്രമേ നിയമിച്ചിരുന്നുള്ളൂ എന്ന് പിണറായി വിജയൻ അവകാശ വാദം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ വീണ്ടും പ്രതികരിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:-
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പഴ്‌സണല്‍ സ്റ്റാഫുകളെയാണ് നിയമിച്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഒട്ടാകെ 500 ല്‍ താഴെ പഴ്‌സണല്‍ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 2021-2026 കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ തയാറാണ്.
പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പരിപാലനത്തിനും കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 12 പേരെ നിയോഗിച്ചിരുന്നു. 75,000 മുതല്‍ 22,290 വരെയുള്ള ശമ്പള സ്കെയിലിലാണ് ഇവരെ നിയമിച്ചത്. 2025 ൽ ഇവരുടെ ശമ്പളം വർധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വര്‍ഷം 84 ലക്ഷം രൂപയിലധികവും സോഷ്യല്‍ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്‍റേത്. ഇതൊക്കെ ചെയ്തവരാണ് പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേരില്‍ യുഡിഎഫ് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ പഴ്‌സണല്‍ സ്റ്റാഫുകളെ ഈ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല.