മാളയിലെ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു

 
Kerala

മാളയിലെ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു

സിനഗോഗിന്‍റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി സന്ദർശകരെ പ്രവേശിപ്പിക്കരുതെന്ന് പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനീയർ നൽകിയ റിപ്പോർട്ട് അവഗണിച്ചതായി ആരോപണമുണ്ട്

Namitha Mohanan

തൃശൂർ: മാളയിൽ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു. ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടത്തിന് തൊട്ടുമുൻപു വരെ സിനഗോഗിൽ സന്ദർശകരുണ്ടായിരുന്നു. നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ല.

അതേസമയം, സിനഗോഗിന്‍റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി സന്ദർശകരെ പ്രവേശിപ്പിക്കരുതെന്ന് പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനീയർ നൽകിയ റിപ്പോർട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണം ഉയരുന്നുണ്ട്.

1930ൽ നിർമിക്കപ്പെട്ടെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ - മൈസൂർ യുദ്ധകാലത്ത് ടിപ്പു സുൽത്താന്‍റെ സൈന്യത്തിന്‍റെ ആക്രമണം നേരിട്ടതായാണ് ചരിത്രം. തുടർന്ന് മാളയിലെ ജൂത സമൂഹം ഇസ്രയേലിലേക്ക് കുടിയേറാൻ തുടങ്ങിയപ്പോൾ ഈ കെട്ടിടം മാള ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. പിന്നീടിത് ജൂത മ്യൂസിയമാക്കി മാറ്റി. നിലവില്‍ ഈ കെട്ടിടം ടൂറിസം വകുപ്പിന്‍റെ കീഴിലാണ്.

പ്രക്ഷോഭം അടിച്ചമർത്തൽ: വിദേശ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ

'ആവശ‍്യങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരും'; ഝാർഖണ്ഡ് പരീക്ഷാക്രമക്കേടിൽ വിദ‍്യാർഥികൾ

മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

രോഗികൾക്ക് മരുന്നുകൾ നൽകിയില്ല; ജൻ ഔഷധി കേന്ദ്രത്തിന്‍റെ ലൈസൻസ് റദ്ദാക്കി ഡൽഹി സർക്കാർ

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി