കെ.എ. രതീഷ്

 
Kerala

മുഖ്യമന്ത്രി ആവശ്യപ്പെട്ടു, രാജിവച്ച് കെ.എ. രതീഷ്

അഴിമതി കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ പ്രധാന സ്ഥാനങ്ങളിൽ തുടരുന്നത് ഹൈക്കോടതി വിമർശിച്ചിരുന്നു

Manju Soman

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട കെ.എ. രതീഷ് ഔദ്യോഗിക സ്ഥാനങ്ങൾ രാജിവച്ചു. ഖാദി ബോർഡ് സെക്രട്ടറി സ്ഥാനമാണ് രാജിവച്ചത്. റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി.

600 കോടിയുടെ കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ പ്രധാന സ്ഥാനങ്ങളിൽ തുടരുന്നത് ഹൈക്കോടതി വിമർശിച്ചിരുന്നു. അഴിമതിക്കേസിൽ വിചാരണ കാത്തുനിൽക്കുന്ന ഒരു പ്രതി എങ്ങനെയാണ് സർക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലംമുതൽ വിവാദമായ ഈ കേസിൽ, പുതിയ സർക്കാർ വന്നിട്ടും നടപടിയുണ്ടാകാത്തതിനെ കോടതി വിമർശിച്ചു. പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കാര്യമാക്കുന്നില്ല, കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല; കെ. മുരളീധരൻ

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര‍്യയുടെ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

പേരാമ്പ്രയിൽ ഡ്രൈവർ ബസിനുള്ളിൽ തൂങ്ങിമരിച്ചു

'നമ്മുടെ രാജ‍്യത്തുള്ളത് അന്ധമായ നിയമവ‍്യവസ്ഥ'; ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷനെ വെറുതെ വിട്ടതിൽ കോൺഗ്രസ്