രാജീവ് ചന്ദ്രശേഖർ

 
Kerala

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷപരാമർശം; രാജീവ് ചന്ദ്രശേഖറിനെതിരേ കൂടുതൽ അന്വേഷണത്തിന് അനുമതി

സ്ഫോടനം നടന്നതിന് പിന്നാലെ തന്നെ മതസ്പർധയുണ്ടാവും വിധം അഭിപ്രായപ്രകടനം നടത്തിയെന്നുകാണിച്ച് സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തിരുന്നത്

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമത്തിലൂടെ വിദ്വേഷപരാമർശം നടത്തിയെന്ന കേസിൽ കൂടുതലന്വേഷണത്തിന് ഇന്‍റർപോളിന്‍റെ സഹായം തേടാൻ അനുമതി നൽകി സർക്കാർ. സ്ഫോടനം നടന്നതിന് പിന്നാലെ തന്നെ മതസ്പർധയുണ്ടാവും വിധം അഭിപ്രായപ്രകടനം നടത്തിയെന്നുകാണിച്ച് സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തിരുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ ഈ പോസ്റ്റ് പിൻവലിച്ചിരുന്നു. ഈ പോസ്റ്റുകൾ തിരിച്ചെടുക്കാനും അവ മ്യൂച്വൽ ലീഗൽ അസിസ്റ്റന്‍റ് വഴി ലഭിക്കാനുമാണ് സംസ്ഥാനപോലീസിലെ ഇന്‍റര്‍പോള്‍ ലെയ്സന്‍ ഓഫീസറായ ഐജിക്ക് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി അനുമതിനല്‍കിയത്. 2023 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സുപ്രീം കോടതിയിൽ ഗവർണർക്ക് തിരിച്ചടി; വിസി നിയമനവുമായി ബന്ധപ്പെട്ട ഹർ‌ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി

കാർഗോ സർവീസിനൊരുങ്ങി കൊച്ചി മെട്രൊ

പൊലീസ് യൂണിഫോമിൽ റീൽസ് ചിത്രീകരിച്ച് വനിതാ ഉദ്യോഗസ്ഥർ

പുനലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; ശേഷം ഫെയ്സ് ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തൽ

ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി; പാലിയേക്കര ടോൾ വിലക്ക് തുടരും