ഖാർഗെയെ വസതിയിലെത്തി നേരിൽ കണ്ട് കൊടുക്കുന്നിൽ സുരേഷ്
ന്യൂഡൽഹി: മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി വടംവലി തുടരുന്നതിനിടെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനായി കരു നീക്കങ്ങൾ ആരംഭിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വസതിയിലെത്തി നേരിൽ കണ്ടു. ബെന്നി ബഹനാനെ പരിഗണിക്കാനിരിക്കെയാണ് കൊടിക്കുന്നിലിന്‍റെ ആവശ്യം.
മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്നും എന്നിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടുവെന്നും അദ്ദേഹം ഖാർഗെയെ അറിയിച്ചു. സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെ വാദം.
മന്ത്രിസഭാ പ്രഖ്യാപനത്തിനൊപ്പം പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് നീക്കം. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെയും മാറ്റും. ഡിസിസി അധ്യക്ഷ പദവികളിലും മാറ്റം ഉണ്ടായേക്കും.