കണ്ണീരോർമയായി മിഥുൻ; ചിത കൊളുത്തിയത് അനുജൻ

 
Kerala

കണ്ണീരോർമയായി മിഥുൻ; ചിത കൊളുത്തിയത് അനുജൻ

സ്കൂളിൽ പൊതു ദർശനത്തിനു ശേഷം ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.

നീതു ചന്ദ്രൻ

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് യാത്രാമൊഴി നൽകി നാട്. കുവൈറ്റിൽ നിന്ന് അമ്മ സുജ എത്തിയതിനു പിന്നാലെ നാടിനെ സാക്ഷിയാക്കി ഇളയ സഹോദരൻ സുജിൻ മിഥുന്‍റെ ചിതയ്ക്ക് തീ കൊളുത്തി. സ്കൂളിൽ പൊതു ദർശനത്തിനു ശേഷം ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വളന്തറയിലെ വീട്ടു വളപ്പിൽ വലിയ ജനക്കൂട്ടമാണ് മിഥുന്‍റെ സംസ്കാര ചടങ്ങുകളിൽ സാക്ഷിയാകാൻ എത്തിയിരുന്നത്.

വിദേശത്ത് ഹോംനഴ്സ് ആയി ജോലി ചെയ്തിരുന്ന സുജ ശനിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. മോർച്ചറിയിൽ നിന്ന് സ്കൂളിലേക്കുള്ള വഴി നീളെ മിഥുനെ കാണാൻ നിരവധി പേർ തടിച്ചു കൂടിയിരുന്നു. മിഥുന്‍റെ അച്ഛമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളർന്നു വീണതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ