കണ്ണീരോർമയായി മിഥുൻ; ചിത കൊളുത്തിയത് അനുജൻ

 
Kerala

കണ്ണീരോർമയായി മിഥുൻ; ചിത കൊളുത്തിയത് അനുജൻ

സ്കൂളിൽ പൊതു ദർശനത്തിനു ശേഷം ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.

നീതു ചന്ദ്രൻ

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് യാത്രാമൊഴി നൽകി നാട്. കുവൈറ്റിൽ നിന്ന് അമ്മ സുജ എത്തിയതിനു പിന്നാലെ നാടിനെ സാക്ഷിയാക്കി ഇളയ സഹോദരൻ സുജിൻ മിഥുന്‍റെ ചിതയ്ക്ക് തീ കൊളുത്തി. സ്കൂളിൽ പൊതു ദർശനത്തിനു ശേഷം ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വളന്തറയിലെ വീട്ടു വളപ്പിൽ വലിയ ജനക്കൂട്ടമാണ് മിഥുന്‍റെ സംസ്കാര ചടങ്ങുകളിൽ സാക്ഷിയാകാൻ എത്തിയിരുന്നത്.

വിദേശത്ത് ഹോംനഴ്സ് ആയി ജോലി ചെയ്തിരുന്ന സുജ ശനിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. മോർച്ചറിയിൽ നിന്ന് സ്കൂളിലേക്കുള്ള വഴി നീളെ മിഥുനെ കാണാൻ നിരവധി പേർ തടിച്ചു കൂടിയിരുന്നു. മിഥുന്‍റെ അച്ഛമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളർന്നു വീണതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; വൈഭവിനു തിളങ്ങാനായില്ല

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി