ജീവനക്കാർ സഹകരിച്ചില്ല; കെഎസ്ആർടിസി കെഎൽ 15 കുപ്പിവെള്ള പദ്ധതി അവസാനിച്ചു

 

MV Graphics

Kerala

ജീവനക്കാർ സഹകരിച്ചില്ല; കെഎസ്ആർടിസി കുപ്പിവെള്ള പദ്ധതി അവസാനിച്ചു

കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് ദീർഘദൂര ബസുകളിൽ കുപ്പിവെള്ളവിൽപ്പന തുടങ്ങാൻ തീരുമാനിച്ചത്

Namitha Mohanan

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ കുപ്പിവെള്ള പദ്ധതി അവസാനിപ്പിച്ചു. ജീവനക്കാരുടെ നിസഹകരണവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് തിരിച്ചടിയായത്. കഴിഞ്ഞ സർക്കാരിന്‍റെ അവസാനകാലത്താണ് ദീർഘദൂര ബസുകളിൽ കുപ്പിവെള്ളവിൽപ്പന തുടങ്ങാൻ തീരുമാനിച്ചത്. ടിക്കറ്റേതര വരുമാനമായിരുന്നു പ്രധാന ലക്ഷ്യം.

സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി ചേർന്ന് കെഎൽ 15 എന്ന പേരിലാണ് കുപ്പിവെള്ളം ഇറക്കിയത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയായിരുന്നു വില. ഇത് ഡ്രൈവർക്കും കണ്ടക്റ്റർക്കും വിൽക്കാം. കണ്ടക്റ്റർക്ക് 2 രൂപ, ഡ്രൈവർക്ക് 1 രൂപ എന്ന രീതിയിൽ കമ്മിഷനും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജീവനക്കാർ ഇത് നിഷേധിക്കുകയായിരുന്നു.

കുപ്പിവെള്ളം ബസിലേക്ക് കയറ്റുന്നതും ഇറക്കുന്നതും ജോലിഭാരം കൂട്ടുമെന്നായിരുന്നു ജീവനക്കാരുടെ പ്രധാന പരാതി. ജീവനക്കാരെ കുപ്പിവെള്ളവിൽപ്പനയ്ക്കു നിർബന്ധിക്കരുതെന്നും വിൽക്കുന്നവരെ തടയില്ലെന്നും തൊഴിലാളി സംഘടനകളും അറിയിച്ചു. ഇതോടെ പതിയെ പദ്ധതി നിലയ്ക്കുകയായിരുന്നു.

ശബരിമല നെയ്യ് ക്രമക്കേട്; തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്തിമ റിപ്പോർട്ട് നൽകി വിജിലൻസ്

സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണം; സവർക്കർ വിവാദത്തിൽ അധ‍്യാപകൻ ഹൈക്കോടതിയിൽ

യൂത്ത് കോൺഗ്രസ് അധ‍്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടരും

18 വയസ് തികയാത്തവർക്ക് മദ്യം വാങ്ങിനൽകിയാൽ കേസെടുക്കാൻ വകുപ്പില്ലെന്ന് എക്സൈസ്

ബിജെപി കൗൺസിലർ ആർ. സുഗതന്‍റെ അവധി അപേക്ഷ; സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ്