പാതിവില തട്ടിപ്പ്; ലാലി വിൻസെന്‍റിന്‍റെ പങ്ക് എന്താണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി 
Kerala

പാതിവില തട്ടിപ്പ്; ലാലി വിൻസെന്‍റിന്‍റെ പങ്ക് വ്യക്തമാക്കണമെന്ന് അന്വേഷണ സംഘത്തോട് ഹൈക്കോടതി

ലാലി വിൻസെന്‍റ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് കോടതിയുടെ നിർദേശം

Namitha Mohanan

കൊച്ചി: പാതിവില തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്‍റിന്‍റെ പങ്ക് എന്താണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ലാലി വിൻസെന്‍റ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് കോടതിയുടെ നിർദേശം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

തട്ടിപ്പുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയിൽ നിയമോപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ലാലി കോടതിയിൽ വ്യക്തമാക്കി. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ 7-ാം പ്രതിയാണ് ലാലി വിൻസെന്‍റ്.

തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനും തൊടുപുഴ സ്വദേശിയുമായ അനന്തു കൃഷ്ണൻ, നാഷനൽ എൻജിഒ കോൺഫെ‍ഡറേഷൻ സ്ഥാപകനായ കെ.എൻ.ആനന്ദ് കുമാർ, കോൺഫെഡറേഷൻ ചെയർപഴ്സൻ ഡോ.ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, കെ.പി.സുമ, ഇന്ദിര, ലാലി വിൻസെന്‍റ് എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ.

"ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റു നിന്നു''; ജഡ്ജിയെ അധിക്ഷേപിച്ചവർക്കെതിരേ കേസെടുക്കാൻ നിർദേശം

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി

ഹെനിൽ പട്ടേലിന് 5 വിക്കറ്റ്; അണ്ടർ 19 ലോകകപ്പിൽ അമെരിക്കയെ എറിഞ്ഞിട്ട് ഇന്ത‍്യ

മന്ത്രിക്ക് എസ്കോർട്ട് പോവണമെന്ന് അജിത്കുമാർ നിർദേശിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് എം.ബി. രാജേഷ്

ബലാത്സംഗക്കേസ്; രാഹുലിനെ ജയിലിലേക്ക് മാറ്റി, മുട്ടയെറിഞ്ഞ് പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ