Minister V Sivankutty 

file image

Kerala

ഹിജാബ് വിവാദം; നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയെ സമീപിക്കാനായിരുന്നു സ്കൂൾ അധികൃതരുടെ തീരുമാനം

Namitha Mohanan

തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളും മാതാപിതാക്കളുമായി സമവായമുണ്ടായെങ്കിൽ നല്ലതെന്നും അത് അവിടെ തീരട്ടെയെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രിവ്യക്തമാക്കി.

താൻ സംസാരിച്ചത് കുട്ടിക്ക് വേണ്ടിയാണെന്നും ആർക്കും വിദ്യാഭ്യാസം നിഷേധിക്കാൻ അധികാരമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് സ്കൂൾ മാനേജ്മെന്‍റിന്‍റെ രേഖാമൂലമുള്ള മറുപടി ലഭിച്ചതായും ഈ പ്രശ്നം ഇതോടെ അവസാനിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി

വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയെ സമീപിക്കാനായിരുന്നു സ്കൂൾ അധികൃതരുടെ തീരുമാനം. കുട്ടികളുടെ യൂണിഫോം സംബന്ധിച്ച തീരുമാനം സ്കൂൾ മാനേജ്മെന്‍റിന്‍റേത് മാത്രമാണെന്നും കോടതി ഇത് സംബന്ധിച്ച് പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും സ്കൂൾ പ്രിൻസിപ്പലടക്കം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി നിലപാട് മയപ്പെടുത്തിയത്.

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ

ആലപ്പുഴ രക്ഷാപ്രവർത്തനം: ചോദ‍്യം ചെയ്യൽ പൂർത്തിയായി, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താതെ എസ്ഐടി

അമേരിക്ക-ഇറാൻ സമാധാന കരാർ: 24 മണിക്കൂറിനുള്ളിൽ ഒപ്പുവയ്ക്കുമെന്ന് ഷെഹബാസ് ഷെറിഫ്

നീറ്റ് ചോദ്യപേപ്പർ ക്രമക്കേട്: ജൂൺ 14ന് ബെംഗളൂരുവിൽ പ്രതിഷേധത്തിനൊരുങ്ങി സിജെപി

കരസേന മേധാവിയായി ലെഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു