വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി file
Kerala

മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ മലയാള സിനിമ വ്യവസായത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി വി. ശിവൻകുട്ടി

ഗുജറാത്തല്ല കേരളം എന്നത് സംഘപരിവാർ മനസിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Megha Ramesh Chandran

തിരുവനന്തപുരം: 'എമ്പുരാൻ' സിനിമയ്ക്ക് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി. സിനിമയുടെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തിമാക്കി. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ മലയാള സിനിമ വ്യവസായത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി പറഞ്ഞു.

സൈബർ അറ്റാക്കോ സമ്മർദമോ ഒന്നും കേരളത്തിൽ വിലപ്പോവില്ലെന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനൽകുന്ന സംസ്ഥാനമായതിനാൽ കേരളം ആ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

സത്യം തുറന്ന് പറഞ്ഞു എന്നതിന്‍റെ പേരിൽ ആരെയും ക്രൂശിക്കാൻ കേരള ജനത അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തല്ല കേരളം എന്നത് സംഘപരിവാർ മനസിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വെച്ചയാളെ തിരിച്ചറിഞ്ഞു

ശബരിമല സ്വർണക്കൊള്ള; പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നു

"മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചതല്ല"; വിഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി ആതിര ഗ്രേസ്

മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാടിക്കെതിരേ പോക്സോ കേസ്

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ ചെന്നിത്തല നയിക്കും