കൈക്കൂലി കേസ്; ഇഡി ഉദ്യോഗസ്ഥർക്ക് ജാമ്യം

 
Kerala

കൈക്കൂലി കേസ്; ഇഡി ഉദ്യോഗസ്ഥർക്ക് ജാമ്യം

പ്രതികളെ അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ ആവശ്യം കോടതി തളളുകയായിരുന്നു.

Megha Ramesh Chandran

കൊച്ചി: കളളപ്പണം വെളുപ്പിക്കൽ കേസ് ഒതുക്കി തീർക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽ നിന്നു രണ്ട് കോടി രൂപ ആവശ്യപ്പെട്ടതുമായ കേസിൽ പ്രതികളായ ഇഡി ഉദ്യോഗസ്ഥർക്ക് ജാമ്യം അനുവദിച്ച് കോടതി.

പ്രതികളായ വിൽസൺ വർഗീസ്, രജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാരിയർ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പ്രതികളെ അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ ആവശ്യം കോടതി തളളുകയായിരുന്നു. എന്നാൽ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർകുമാറിനെ അറസ്റ്റു ചെയ്തിട്ടില്ല.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി