നെയ്യാറ്റിൻകരയിലെ 'ദുരൂഹ' സമാധി: കല്ലറ തുറക്കൽ താൽക്കാലികമായി നിർത്തിവച്ചു file image
Kerala

നെയ്യാറ്റിൻകരയിലെ ദുരൂഹ 'സമാധി': കല്ലറ തുറക്കുന്നത് താത്കാലികമായി നിർത്തിവച്ചു

ബന്ധുക്കളുടെ ഭാഗംകൂടി കേട്ട ശേഷം മാത്രം തീരുമാനം

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കൽ താൽക്കാലികമായി നിർത്തിവച്ചു. ബന്ധുക്കളുടെ ഭാഗംകൂടി കേൾക്കുമെന്നും അതിനുശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സബ്‌കളക്‌ടർ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തിയാണ് തീരുമാനം. ഇതോടെ കല്ലറ പൊളിക്കാനുള്ള നടപടികൾ ഇന്നത്തേക്ക് നിറുത്തിവച്ചു.

അതേസമയം, കല്ലറ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം വ്യക്തമാക്കി. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും ക്ഷേത്രത്തിന്‍റെ ഭരണം പിടിച്ചെടുക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പരാതി ഉയർന്നതെന്നു കുടുംബം ആരോപിക്കുന്നു.

അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം കളക്ടർക്ക് സമർപ്പിച്ചിരുന്നു. ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുൾ‌പ്പടെയുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഡൽ‌ഹിയിൽ റെഡ് അലർട്ട്; കനത്ത മഴക്കും ഇടിമിന്നലിനും മുന്നറിയിപ്പ്

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള 215 സ്കൂളുകളെറ്റെടുത്ത് ജമ്മു കശ്മീർ സർക്കാർ

''കൂടുതൽ വിശദീകരിക്കാനില്ല''; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ

ചരിത്ര പ്രസിദ്ധമായ ആമേർ കോട്ടയുടെ മതിൽ ഇടിഞ്ഞു വീണു | Video

''എണ്ണ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ല, ഇഷ്ടമില്ലാത്തവർ വാങ്ങണ്ട''; ട്രംപിനെതിരേ വിമർശനവുമായി ജയശങ്കർ