സഭയിൽ പ്രതിപക്ഷ ബഹളം

 
Kerala

ശബരിമല വിഷയത്തിൽ സഭയിൽ പ്രതിപക്ഷ ബഹളം; നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷം

പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്ന് പ്രതിപക്ഷം

Jisha P.O.

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച നിയമസഭ പുനരാരംഭിച്ചു. സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ശബരിമല വിഷയം ഉയർത്തി ബഹളം ആരംഭിച്ചു. കേസിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജലിലിൽ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. ഹൈക്കോടതിയുടെ പൂർണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ടീയം ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി ആരോപിച്ചു.

തന്ത്രിയെ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാടെന്നും പി.രാജീവ് പറഞ്ഞു. സഭയ്ക്ക് പുറത്ത് തന്ത്രിക്ക് 2 വക്കീലന്മാരുണ്ട്. സഭയ്ക്കുള്ളിൽ ഒരു വക്കീലേ ഉണ്ടായിരുന്നുള്ളൂ. ബിജെപിയുടെ വക്കാലത്ത് കൂടി പ്രതിപക്ഷം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നു. പ്രതിപക്ഷ നിരയിലെ എത്രപേർ കോൺഗ്രസിൽ ഉണ്ടാകുമെന്ന് പറയാനാകില്ല. ജനം എല്ലാം കാണുന്നുണ്ടെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശ്രീധരൻ പിള്ളയും തന്ത്രിയും യുഡിഎഫും സംസാരിക്കുന്ന ഒരു കാര്യമാണെന്നും ബാലഗോപാൽ പറഞ്ഞു.

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ഉദ‍്യോഗസ്ഥരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു

'സംഘടനയ്ക്ക് ചേരുന്ന രീതിയല്ല'; ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ചതിൽ വിമർശനവുമായി ഡിവൈഎഫ്ഐ

കൽക്കരി കുംഭകോണ കേസ്: മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലിൻ ചിറ്റ്

ഭർത്താവിന്‍റെ വിവാഹേതര ബന്ധം റെഡിറ്റിൽ വെളിപ്പെടുത്തിയ യുവതി രണ്ട് വർഷത്തിന് ശേഷം ആറ് മക്കളോടൊപ്പം കൊല്ലപ്പെട്ട നിലയിൽ

'പരീക്ഷാ പേ ചർച്ച' കഴിഞ്ഞു; ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ ലോക്‌സഭ പാസാക്കി; കുറ്റക്കാർക്ക് 10 വർഷം തടവും 50 ലക്ഷം പിഴയും