സഭയിൽ പ്രതിപക്ഷ ബഹളം

 
Kerala

ശബരിമല വിഷയത്തിൽ സഭയിൽ പ്രതിപക്ഷ ബഹളം; നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷം

പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്ന് പ്രതിപക്ഷം

Jisha P.O.

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച നിയമസഭ പുനരാരംഭിച്ചു. സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ശബരിമല വിഷയം ഉയർത്തി ബഹളം ആരംഭിച്ചു. കേസിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജലിലിൽ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. ഹൈക്കോടതിയുടെ പൂർണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ടീയം ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി ആരോപിച്ചു.

തന്ത്രിയെ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാടെന്നും പി.രാജീവ് പറഞ്ഞു. സഭയ്ക്ക് പുറത്ത് തന്ത്രിക്ക് 2 വക്കീലന്മാരുണ്ട്. സഭയ്ക്കുള്ളിൽ ഒരു വക്കീലേ ഉണ്ടായിരുന്നുള്ളൂ. ബിജെപിയുടെ വക്കാലത്ത് കൂടി പ്രതിപക്ഷം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നു. പ്രതിപക്ഷ നിരയിലെ എത്രപേർ കോൺഗ്രസിൽ ഉണ്ടാകുമെന്ന് പറയാനാകില്ല. ജനം എല്ലാം കാണുന്നുണ്ടെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശ്രീധരൻ പിള്ളയും തന്ത്രിയും യുഡിഎഫും സംസാരിക്കുന്ന ഒരു കാര്യമാണെന്നും ബാലഗോപാൽ പറഞ്ഞു.

സ്കൂളിലെ തീപിടുത്തത്തിൽ ദുരൂഹത; തീയിട്ടതാണോയെന്ന് സംശയം

തിരുവനന്തപുരത്തെ സ്കൂളിൽ തീപിടുത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

തകർന്നടിഞ്ഞ് ഇന്ത്യ; സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്ക് വൻ വിജയം

മോസ്കോയിൽ ഡ്രോൺ ആക്രമണം; നാല് വിമാനത്താവളങ്ങളും അടച്ചു, 11 ഡ്രോണുകൾ തകർത്തു

ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി