Kerala

സര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ; ഞായറാഴ്ച പ്രതിഷേധദിനം

കോട്ടയം: സുപ്രീംകോടതി വിധി മറികടന്ന് നിയമനിര്‍മാണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. പതിറ്റാണ്ടുകള്‍ നീണ്ട വ്യവഹാരത്തിന് വിരാമം കുറിച്ചുകൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് കാറ്റില്‍ പറത്തുന്ന നടപടി സ്വീകരിക്കാവുന്നതല്ലെന്നും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.

നിയമവ്യവസ്ഥയെ അഭിമുഖീകരിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുനിയുകയില്ല എന്നതാണ് വിശ്വാസം. എന്നാല്‍ അത്തരത്തില്‍ ചിന്തിക്കുന്നതുപോലും അപലപനീയമെന്നും ഇടതുമുന്നണിയും സര്‍ക്കാരും ഈ നീക്കത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. സമാന്തരഭരണം അംഗീകരിക്കാവുന്നതല്ലെന്നും 1934ലെ ഭരണഘടന അനുസരിച്ച് മെത്രാപ്പോലീത്താ നിയമിക്കുന്ന വൈദികര്‍ക്കുമാത്രമേ ഭരണം നടത്താന്‍ കഴിയൂ എന്ന വിധി നിലനില്‍ക്കേ കോടതി വിധിക്കു കോട്ടംവരാതെ അനധികൃതമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാന്‍ എങ്ങനെ കഴിയും എന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാസ്വാതന്ത്ര്യം സ്വന്തമായി അവകാശമുള്ള സ്ഥലത്ത് മാത്രം അനുവദിക്കപ്പെടുന്നതാണ്. അല്ലാതെ മറ്റൊരാള്‍ ആരാധിക്കുന്നിടത്ത് അനധികൃതമായി പ്രവേശിച്ച് നിര്‍വഹിക്കാവുന്നതല്ല. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും സൃഷ്ടിക്കും. നിയമപരമായും നേരിടുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 12-ാം തീയതി ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. 13ന് തിരുവനന്തപുരത്ത് മെത്രാപ്പോലീത്താമാരും വൈദികരും ഉപവാസം നടത്തും.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ